മരടിലെ ഫ്ലാറ്റുകൾ: 12 സെക്കൻഡ് ജോലിക്ക് ചെലവ് രണ്ടരക്കോടി
text_fieldsകൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനായി ആകെ വേണ്ടിവരുന്നത് 12 സെക്കൻഡ്. എങ്കിലും ഇതി നായി രണ്ട് കമ്പനികൾക്കുമായി ചെലവാകുക രണ്ടരക്കോടി രൂപ. ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയി ൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന എഡിഫൈസ് എൻജിനീയറിങ് കമ്പനിക്ക് ചെലവാകുക 1.80 കോടിയാണെന്ന് പാർട്ണർമാരിലൊരാളായ ഉത്കർഷ് മെഹ്ത ‘മാധ്യമ’ത്തോട് പറഞ്ഞു.
ആൽഫയിലെ ഇരട്ട സമുച്ചയങ്ങൾ പൊളിക്കാൻ 60 ലക്ഷത്തോളം രൂപ വേണ്ടി വരും.
സംസ്ഥാനത്തിതുവരെ കാണാത്ത സന്നാഹങ്ങളാണ് നാല് ഫ്ലാറ്റുകൾ പൊളിക്കാനായി ഒരുങ്ങുന്നത്. നിയന്ത്രണ സ്ഫോടനം നടത്താനുള്ള സ്ഫോടക വസ്തുക്കളുടെ തുകയും തൊഴിലാളികളുടെ ചെലവും മറ്റ് അനുബന്ധ പ്രക്രിയകളുമുൾെപ്പടെയുള്ള ചെലവാണിത്.
വിവിധ ഘട്ടങ്ങളായാണ് പൊളിക്കലിന് മുന്നോടിയായുള്ള പ്രവൃത്തികൾ നടപ്പാക്കുക. ഏജൻസിയിൽനിന്ന് പ്രത്യേക എക്സ്പ്ലോസീവ് വാനിലായിരിക്കും ആവശ്യമായ വസ്തുക്കൾ ഫ്ലാറ്റുകളിൽ എത്തിക്കുക. 25 കിലോ ഉഗ്ര സ്ഫോടകശേഷിയുള്ള വസ്തുക്കൾ, 200 ഡിറ്റനേറ്റർ, 200 മീറ്റർ സേഫ്റ്റി ഫ്യൂസ് എന്നിവയാണ് വാനിലുണ്ടാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.