മരട് ഫ്ലാറ്റുകളിൽ അവശേഷിക്കുന്ന സാധനങ്ങൾ ഇന്നു കൂടി എടുക്കാം
text_fieldsകൊച്ചി: സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ പൊളിച്ചുമാറ്റുന്ന മരടിലെ ഫ്ലാറ്റ ുകളിൽനിന്ന് അവശേഷിക്കുന്ന വസ്തുക്കളും ഉപകരണങ്ങളും എടുക്കാൻ ബുധനാഴ്ച അവസാന അ വസരം. ജസ്റ്റിസ് പി.ബാലകൃഷ്ണൻ സമിതിയാണ് നേരത്തേ പ്രത്യേക അപേക്ഷ നൽകിയ ഫ്ലാറ്റുടമ കൾക്കും റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾക്കും വിലപിടിപ്പുള്ള സാധനങ്ങൾ എടുക്കാനായി അവസരം നൽകിയത്.
നീക്കാവുന്ന വസ്തുക്കളായ (മൂവബ്ൾ) ഫർണിച്ചർ, എയർകണ്ടീഷണർ, വാഷിങ് മെഷീൻ, ഫാൻ, ലൈറ്റ് ഫിറ്റിങ്, ടാപ്പുകൾ, ബാത്ത് റൂം, അടുക്കള കബോർഡുകൾ, പുസ്തകങ്ങൾ, തയ്യൽ മെഷീൻ, ട്രെഡ് മിൽ, തുടങ്ങിയവയാണ് എടുക്കാനാവുക. അസോ. ഉടമസ്ഥതയിലുള്ള പൊതു ട്രാൻസ്ഫോർമർ, ഫയർ ഹോസ്, പൈപ്പ്, ജനറേറ്ററും കൺട്രോൾ പാനലും, സോഫ, എ.സി, സി.സി.ടി.വി ഉപകരണങ്ങൾ, ജിം യൂനിറ്റ്, കംപ്യൂട്ടർ, ഫർണിച്ചറുകൾ, ലിഫ്റ്റ് ആക്സസറീസ്, കേബ്ൾ, തുടങ്ങിയവയും നീക്കം ചെയ്യാം.
എന്നാൽ, വാതിൽ, ജനൽ, ഗ്ലാസ്, ഇരുമ്പു കമ്പി, സ്റ്റീൽ ബാർ, കെട്ടിടം ഉറപ്പിക്കാനായി സ്ഥാപിച്ച വസ്തുക്കൾ, ഇഷ്ടിക തുടങ്ങി വീണ്ടെടുക്കാവുന്നവ (സാൽവേജബ്ൾ) നീക്കം ചെയ്യാനനുമതിയില്ല. മരട് നഗരസഭയുടെ കരാർ പ്രകാരം ഇവ പൊളിച്ചുമാറ്റുന്ന കമ്പനികൾക്ക് അവകാശപ്പെട്ടതാണ്.
ഇതോടൊപ്പം ചൊവ്വാഴ്ച നടന്ന സിറ്റിങിൽ ഏഴു പേർക്കു കൂടി നഷ്ടപരിഹാരത്തുകയായി 25 ലക്ഷം രൂപ ശിപാർശ െചയ്തു. അതിനിടെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള സ്ഫോടക വസ്തുക്കൾ നിറക്കുന്നതിനുള്ള കുഴികൾ നിർമിച്ചുതുടങ്ങി. ജെയിൻ കോറൽ കേവിലെ പാർക്കിങ് ഏരിയ കഴിഞ്ഞ ദിവസങ്ങളിൽ ഇടിച്ചുനിരത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.