ഫ്ലാറ്റ് നിർമാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി
text_fieldsകൊച്ചി: മരടിലെ വിവാദ ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ചവരുടെ മുഴുവൻ സ്വത്തും കണ്ടുകെ ട്ടാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. ഇതിെൻറ ഭാഗമായി നിർമാതാക്കളുടെ 18 കോടിയുടെ ബാങ് ക് അക്കൗണ്ട് മരവിപ്പിച്ചു. ഫ്ലാറ്റുടമകൾക്ക് നിർമാതാക്കളിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണിത്.
മരടിൽ സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച ഗോൾഡൻ കായലോരം, ഹോളിഫെയ്ത്ത്, ജയിൻ ബിൽഡേഴ്സ്, ആൽഫ വെേഞ്ച്വഴ്സ് ഫ്ലാറ്റുകളുടെ നിർമാതാക്കളുടെ സ്വത്താണ് കണ്ടുകെട്ടുക. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി, കലക്ടർ എസ്. സുഹാസ്, ഫ്ലാറ്റുകൾ പൊളിക്കുന്നതിെൻറ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽകുമാർ സിങ് എന്നിവർ കഴിഞ്ഞദിവസം യോഗം ചേർന്ന് ഫ്ലാറ്റ് നിർമാതാക്കൾക്കെതിരായ നടപടികൾ ചർച്ച ചെയ്തിരുന്നു. ഈ യോഗത്തിലാണ് സ്വത്ത് കണ്ടുകെട്ടുന്നതടക്കം നടപടികൾ തീരുമാനിച്ചത്.
കണ്ടുകെട്ടുന്നതിന് മുന്നോടിയായി ഫ്ലാറ്റ് നിർമാതാക്കൾക്ക് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ആസ്തികളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.
ഇവർക്ക് പങ്കാളിത്തമുള്ള മറ്റുകമ്പനികളുടെ ആസ്തികളും കണ്ടുകെട്ടാൻ ആലോചിക്കുന്നുണ്ട്. ആരും പരാതി നൽകാത്ത സാഹചര്യത്തിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമാതാവിനെതിരെ സ്വമേധയാ കേസെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഫ്ലാറ്റ് നിർമാതാക്കളുടെ ഇരുനൂറോളം ബാങ്ക് അക്കൗണ്ടുകളുടെ വിവരം ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.