മരട് നഗരസഭ മുൻ സെക്രട്ടറിയെ ചോദ്യംചെയ്തു; മൊഴിയിൽ ദുരൂഹത
text_fieldsകൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച േകസിൽ നിർമാണാനുമതി നൽകിയ മരട് മുൻ നഗരസഭ സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. ഇദ്ദേഹത്തിെൻറ മൊഴികളിൽ ദുരൂഹതയുണ്ട്.
മറുപടികൾ തൃപ്തികരമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ജോസി ചെറിയാൻ അറിയിച്ചു.
അടുത്തദിവസങ്ങളിൽ കൂടുതൽ ചോദ്യംചെയ്യും. ഫ്ലാറ്റ് നിർമാതാക്കൾക്ക് അനധികൃത അനുമതി നൽകിയ മുൻ െസക്രട്ടറിക്കാണ് നിയമലംഘനം നടത്തിയ സർക്കാർ ഉദ്യോഗസ്ഥരിൽ മുഖ്യപങ്കെന്ന് പരാതിയുണ്ട്.
ക്രമക്കേടുകൾ നടന്നെന്ന് അന്വേഷണത്തിലും ചോദ്യംചെയ്യലിലും വ്യക്തമായതായി ക്രൈംബ്രാഞ്ച് അറിയിച്ചു. ആൽഫ സെറീൻ, ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജയിൻ ഹൗസിങ് എന്നിവിടങ്ങളിൽ നടത്തിയ സർവേയിലെ കണ്ടെത്തലുകളും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.
പരാതിക്കാരായ ഫ്ലാറ്റുടമകളിൽനിന്നും സർവേ നടത്തിയ ഉദ്യോഗസ്ഥരിൽനിന്നും വ്യാഴാഴ്ച വിവരങ്ങൾ ശേഖരിച്ചു. അടുത്തദിവസം നിർമാതാക്കളെയും ചോദ്യംചെയ്യും. അഷ്റഫിനുശേഷം നിയമിതനായ സെക്രട്ടറി, ജൂനിയർ സൂപ്രണ്ട് എന്നിവരെ കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു.
എൻജിനീയർ സർവാതെ കൊച്ചിയിൽ
കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിക്കൽ നടപടികൾക്ക് ചുക്കാൻപിടിക്കാൻ ഇന്ദോറിൽനിന്നുള്ള ഖനന എൻജിനീയർ എസ്.ബി. സർവാതെ കൊച്ചിയിലെത്തി. പൊളിക്കാനുള്ള ഫ്ലാറ്റുകളെക്കുറിച്ച് ഒന്നും അറിയില്ലെന്നും വെള്ളിയാഴ്ച രാവിലെ സ്ഥലം സന്ദർശിച്ചശേഷം തുടർ നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിയന്ത്രിത സ്ഫോടനങ്ങൾ വഴി ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ വിദഗ്ധ എൻജിനീയറുടെ സഹായം തേടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നിയന്ത്രിത സ്ഫോടനങ്ങളിൽ വിദഗ്ധനും ഗിന്നസ് റെക്കോഡ് ജേതാവുമായ സർവാതെയുടെ പേര് ഉയർന്നുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.