മരടിലെ ഫ്ലാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; പ്രതിഷേധവുമായി താമസക്കാർ
text_fieldsകൊച്ചി: സുപ്രീംകോടതിയുടെ വിധിയെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നതിനായി മരടിലെ നാല് ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. പുലർച്ചെ നാലരയോടെയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വൈദ്യുതബന്ധം വിച്ഛേദിച്ചത്. ര ാവിലെ ഒമ്പത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിർത്തിവെച്ചത്.
സംഭവം അറിഞ്ഞ താമസക്കാർ ഫ്ലാറ്റുക ൾക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്. വെള്ളവും വെളിച്ചവും പാചകവാതകവും നിഷേധിക്കുന്നത് കടുത ്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ല. റാന്തൽവെളിച്ചത്തിൽ സമരം തുടരുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.
വൻ പൊലീസ് സന്നാഹത്തോടെ നാല് സംഘങ്ങളാ യി എത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരാണ് നോട്ടീസ് പതിക്കുകയും വൈദ്യുതബന്ധം വിച്ഛേദിക്കുകയും ചെയ്തത്. സെപ്റ്റംബർ 27നകം ഫ്ലാറ്റുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നു.
കുടിവെള്ളം വെള്ളിയാഴ്ച വിച്ഛേദിക്കും. രണ്ടു ദിവസത്തിനകം പാചകവാതക വിതരണം അവസാനിപ്പിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി മൂന്നു മാസത്തിനകം പൊളിക്കൽ പൂർത്തിയാക്കാനാണ് ഉദ്ദേശ്യം. ഒക്ടോബർ മൂന്നിനകം പൊലീസ്, ജില്ല അധികൃതർ, ജല-വൈദ്യുതി വകുപ്പുകൾ എന്നിവരുമായി ചേർന്ന് ഒഴിപ്പിക്കൽ പദ്ധതി തയാറാക്കും.
ഒന്നിനും മൂന്നിനുമിടയിൽ ഫ്ലാറ്റ് സമുച്ചയങ്ങൾക്കും 750 മീറ്റർ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാർക്കും നോട്ടീസ് നൽകും. 11ന് ഫ്ലാറ്റുകൾ പൊളിച്ചു നീക്കും. ഡിസംബർ നാലിനകം പൊളിക്കൽ പൂർത്തിയാക്കും. അവശിഷ്ടങ്ങൾ ഡിസംബർ നാലിനും 19നും ഇടയിൽ നീക്കും.
ഫ്ലാറ്റ് പൊളിച്ചു നീക്കാൻ ചുമതലപ്പെടുത്തിയ കൊച്ചി സബ് കലക്ടർ സ്നേഹിൽ കുമാർ ഇന്നലെ ചുമതലയേറ്റിരുന്നു. സബ് കലക്ടർ ഇന്ന് ഫ്ലാറ്റുകൾ സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
അന്വേഷണം ൈക്രംബ്രാഞ്ചിന്
തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് വിൽപനയുമായി ബന്ധപ്പെട്ട് മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണം ൈക്രംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിന് ക്രൈംബ്രാഞ്ചിലെയും ലോക്കൽ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘവും രൂപവത്കരിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എറണാകുളം ൈക്രംബ്രാഞ്ച് എസ്.പി വി.എം. മുഹമ്മദ് റഫീഖിെൻറ നേതൃത്വത്തിലുള്ള സംഘത്തിെൻറ മേൽനോട്ടച്ചുമതല എറണാകുളം ൈക്രംബ്രാഞ്ച് ഐ.ജി ഗോപേഷ് അഗർവാളിനാണ്. എറണാകുളം ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാൻ, എറണാകുളം സിറ്റി ജില്ല ൈക്രംബ്രാഞ്ച് അസി. കമീഷണർ ബിജി ജോർജ് എന്നിവരുൾപ്പെടെ ഏഴംഗ സംഘത്തിൽ ഡിറ്റക്റ്റീവ് ഇൻസ്പെക്റ്റർമാരും എസ്.എച്ച്.ഒമാരും ഉൾപ്പെടും. അന്വേഷണപുരോഗതി റിപ്പോർട്ട് 15 ദിവസത്തിനകം നൽകാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് മരട് ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട കമ്പനികൾക്കെതിരെ മരട് പൊലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.