ആൽഫ വെഞ്ച്വേഴ്സ് എം.ഡി കീഴടങ്ങി
text_fieldsമൂവാറ്റുപുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടിൽ ഫ്ലാറ്റ് നിർമാണം നടത്തിയ കേസി ൽ ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള ആൽഫ വെേഞ്ച്വഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി പോൾരാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. ബുധനാഴ്ച രാവിലെ 11ന് വിജില ൻസ് കോടതിയിൽ അഭിഭാഷകർക്കൊപ്പം എത്തിയ പോൾ രാജ് കോടതിയിൽ കീഴടങ്ങി ജാമ്യാപേക്ഷ നൽകുകയായിരുന്നു.
കോടതി പോൾ രാജിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. പോൾ രാജിെൻറ ജാമ്യാപേക്ഷ എട്ടിന് പരിഗണിക്കും. തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമാണം നടത്തിയ ഫ്ലാറ്റുകൾ യഥാർഥ വിവരങ്ങൾ മറച്ചു െവച്ച് വിൽപന നടത്തി ലക്ഷങ്ങൾ തട്ടിയെടുെത്തന്ന പരാതിയിൽ ആൽഫ വെേഞ്ച്വഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എം.ഡി പോൾ രാജ്, ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനി എം.ഡി സഞ്ജയ് മേത്ത എന്നിവരെ പ്രതികളാക്കി ചൊവ്വാഴ്ചയാണ് ക്രൈം ബ്രാഞ്ച് കേസ് റജിസ്റ്റർ ചെയ്തത്. പോൾ രാജ്, സഞ്ജയ് മേത്ത എന്നിവർ ഒളിവിലായിരുന്നതിനാൽ ക്രൈംബ്രാഞ്ചിന് ഇവരെ അറസ്റ്റ് ചെയ്യാനായിരുന്നില്ല.
സഞ്ജയ് മേത്ത ഇപ്പോഴും ഒളിവിലാണ്. കേസിലുൾപ്പെട്ട മരട് പഞ്ചായത്തിലെ മുൻ ഉദ്യോഗസ്ഥരെ വിജിലൻസ് കോടതി ചൊവ്വാഴ്ച റിമാൻഡ് ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്ത ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മരട് പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടായിരുന്ന പി.ഇ. ജോസഫ് എന്നിവരും നൽകിയ ജാമ്യാപേക്ഷ നവംബർ എട്ടിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.