മരടിലെ ഫ്ലാറ്റുകൾ െപാളിച്ചേ തീരൂ
text_fieldsന്യൂഡൽഹി: തീരദേശ നിയമം ലംഘിച്ച് എറണാകുളം മരടിൽ നിർമിച്ച ഭവനസമുച്ചയങ്ങൾ പൊള ിച്ചുമാേറ്റണ്ടി വരുമെന്നുറപ്പായി. ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. അടച്ചിട്ട കോടതിയിൽ പരിഗണിച്ച ഹരജികൾ തള്ളിയതിെൻറ വിധിപ്രസ്താവം വ്യാഴാഴ്ചയാണ് സുപ്രീംകോടതി പുറത്തുവിട്ടത്.
അങ്ങേയറ്റം സൂക്ഷ്മതയോടെ പുനഃപരിശോധന ഹരജികളും അനുബന്ധ രേഖകളും പരിേശാധിച്ചുവെന്ന് വിധി തുടർന്നു. എന്നാൽ, അവ അനുവദിക്കുന്നതിനെ ന്യായീകരിക്കാവുന്ന കാരണങ്ങളൊന്നുമില്ല. പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന വാദം ബെഞ്ച് തള്ളിയിരുന്നുവെന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
പാർപ്പിട സമുച്ചയം പൊളിച്ചുമാറ്റുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹരജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി ദിവസങ്ങൾക്കകമാണ് പുനഃപരിശോധന ഹരജികളും തള്ളിയത്. ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധി താനില്ലാത്ത അവധിക്കാല ബെഞ്ചിനെ കൊണ്ട് സ്റ്റേ ചെയ്യിച്ചതാണ് ജസ്റ്റിസ് അരുൺ മിശ്രയെ പ്രകോപിതനാക്കിയത്. ജൂലൈ 22 വരെ വാങ്ങിയ സ്റ്റേയും ദുർബലപ്പെടുന്ന വിധിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.