പൊളിക്കൽ നടപടികളുമായി മരട് നഗരസഭ മുന്നോട്ട്; ചെലവ് 30 കോടി രൂപ
text_fieldsമരട്: സർക്കാർ പിന്തുണയോടെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികളുമായി മരട് നഗരസ ഭ മുന്നോട്ട്. ഇതിെൻറ ഭാഗമായി ചൊവ്വാഴ്ചതന്നെ നാല് ഫ്ലാറ്റുകളിലെയും താമസക്കാർക്ക് സ് വമേധയാ ഒഴിയാനുള്ള നോട്ടീസ് നൽകുമെന്ന് പുതുതായി ചുമതലയേറ്റ നഗരസഭ സെക്രട്ടറി മു ഹമ്മദ് ആരിഫ്ഖാൻ പറഞ്ഞു. ജില്ല ഭരണകൂടവുമായി ചേർന്നാണ് ഒഴിപ്പിക്കൽ-പൊളിക്കൽ നടപടികൾ സ്വീകരിക്കുകയെന്നും സെക്രട്ടറി അറിയിച്ചു.
പൊളിക്കലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ചൊവ്വാഴ്ച രാവിലെ 10.30ന് അടിയന്തര കൗൺസിൽ ചേരുന്നുണ്ട്. നാല് ഫ്ലാറ്റുകൾ പൊളിക്കാനുള്ള സാമ്പത്തിക ചെലവുൾപ്പടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. നഗരസഭയുടെ എൻജിനീയർ കണക്കാക്കിയതുപ്രകാരം ഏകദേശം 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ചെയർപേഴ്സൻ ടി.എച്ച്. നദീറ പറഞ്ഞു.
തിങ്കളാഴ്ച ഫ്ലാറ്റുകളിൽ പ്രതിഷേധം കനത്തതിനെത്തുടർന്ന് നഗരസഭ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി ചേർന്നിരുന്നു. ഫ്ലാറ്റ് പൊളിക്കേണ്ടത് മരട് നഗരസഭയാെണന്നും ഇതിന് ജില്ല ഭരണകൂടം പൂർണ പിന്തുണ നൽകുമെന്നും ജില്ല കലക്ടർ എസ്. സുഹാസും അറിയിച്ചു. താമസക്കാരെ ഒഴിപ്പിച്ചശേഷമേ പൊളിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.