Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട് ഫ്ലാറ്റുകളിലെ...

മരട് ഫ്ലാറ്റുകളിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി

text_fields
bookmark_border
മരട് ഫ്ലാറ്റുകളിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി
cancel
camera_alt????????? ?????? ???????????? ??????????? ???????????????? ?????????????? ????????????????????? ???????? ???? ??????????? ????????????????????????? 2.??????? ??????????????????? ??????? ?? ?? ????????????? ????????? ??????????????????? ???????????? ????????????????????? ???????????? ???????????? -??. ?????????????

മരട്: പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്ന് മരട് ഫ്ലാറ്റ് സമു ച്ചയങ്ങളിലെ താമസക്കാർ ഒഴിഞ്ഞുതുടങ്ങി. ഒഴിപ്പിക്കൽ ഞായറാഴ്ച ആരംഭിക്കാനിരിക്കെ യാണ് സാധനങ്ങൾ ലോറിയിൽ കയറ്റി താമസക്കാർ ഒഴിഞ്ഞുതുടങ്ങിയത്. വാടകക്കാരാണ് ഒഴിഞ്ഞ ുപോകാൻ തുടങ്ങിയത്. ഏതുനിമിഷവും ഇറങ്ങേണ്ടിവരുമെന്നതിനാൽ മറ്റുതാമസക്കാരും സാധ നങ്ങളെല്ലാം പാക്ക് ചെയ്തുവെച്ചിരിക്കുകയാണ്.

ആൽഫ ഫ്ലാറ്റിലെ ചില താമസക്കാർ സാധനസാമഗ്രികൾ ലോറികളിൽ കയറ്റി ശനിയാഴ്ചതന്നെ സ്ഥലം വിട്ടു. കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റിലെ താമസക്കാരിൽ ചിലരും ഒഴിഞ്ഞുപോയിരുന്നു. കായലോരം ഫ്ലാറ്റുകളിൽ ഇനി എട്ട് കുടുംബമേ ഒഴിയാനുള്ളൂവെന്നാണ് അറിയുന്നത്. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ജയിൻ ഹൗസിങ് എന്നിവിടങ്ങളിലെ താമസക്കാർ ഒഴിയാൻ തയാറാകാതെ സമരവുമായി മുന്നോട്ടുപോവുകയാണ്. ഫ്ലാറ്റ് പൊളിക്കലിെൻറ തുടക്കംമുതൽ സർക്കാറിെൻറ എല്ലാ നടപടികൾക്കും ആൽഫയിലെയും ഗോൾഡൻ കായലോരത്തിലെയും ആളുകളാണ് സഹകരിച്ചത്.

സാങ്കേതികസഹായം വേണ്ടിവരും –ജ. ബാലകൃഷ്ണൻ
ആലുവ: മരടിലെ ഫ്ലാറ്റുടമകളുടെ നഷ്‌ടപരിഹാരം കണക്കാക്കാൻ സാങ്കേതികവിദഗ്ധർ അടക്കമുള്ളവരുടെ സഹായം തേടേണ്ടിവരുമെന്ന് നഷ്‌ടപരിഹാരസമിതി അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ പറഞ്ഞു.
ഒരുനിയമജ്ഞനും സാങ്കേതികവിദഗ്ധനും സമിതിയിൽ ഉൾപ്പെടുമെന്നാണ് തനിക്ക് ലഭിച്ച വിവരം. ഒരുപക്ഷപാതവുമില്ലാതെ സുപ്രീംകോടതി നിർദേശം നടപ്പാക്കും. സമയപരിധി നിശ്ചയിച്ചായിരിക്കും സമിതിയുടെ പ്രവർത്തനമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsIllegal constructionMarad flat issue
News Summary - Marad flat issue - Kerala news
Next Story