മരട്: കൈക്കുഞ്ഞുങ്ങൾ മുതൽ അമ്മൂമ്മമാർ വരെ; ഒഴിപ്പിക്കരുതേയെന്ന കരച്ചിൽ മാത്രം
text_fieldsകൊച്ചി: ‘‘ആകെയുള്ള സമ്പാദ്യംകൊണ്ട് വാങ്ങിയ ഫ്ലാറ്റാണിത്. ഞങ്ങൾ എങ്ങോട്ടാണ് പോകേണ്ടത് , വഴിയിൽ പോയി കിടക്കണോ? പൈസ കൊടുത്ത് വാങ്ങിയ ഫ്ലാറ്റിൽനിന്ന് ഇറങ്ങാൻ പറഞ്ഞാൽ ആത്മഹത ്യ ചെയ്യുകയേ വഴിയുള്ളൂ. എന്തുതന്നെയായാലും ഞങ്ങളിറങ്ങില്ല’’ -ഒഴിപ്പിക്കലെന്ന ആശങ്ക യുടെ കരിമേഘങ്ങൾ പടർന്ന ഹോളിഫെയ്ത്ത് അപ്പാർട്മെൻറിലെ അനേകം സ്ത്രീകളിലൊരാളായ ഹ സീന ഇതുപറയുമ്പോൾ കണ്ഠമിടറുന്നുണ്ടായിരുന്നു.
ഇത് ഹസീനയുടെ മാത്രം വിലാപമല്ല. നാല് ഫ്ലാറ്റുകളിൽനിന്നായി ഇറങ്ങാൻ വിധിക്കപ്പെട്ട നാനൂറോളം പേരുടെ പ്രതിനിധി മാത് രമാണ് ഈ വീട്ടമ്മ. നിർബന്ധമായും പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി വിധിയും എന്തുവന്നാലും ഉത്തരവ് നടപ്പാക്കുമെന്ന അധികൃതരുടെ നിലപാടും ഇവരെ തള്ളിവിടുന്നത് നിസ്സഹായതയുടെയും നോവിെൻറയും ആഴങ്ങളിലേക്കാണ്. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിലുടനീളം നിഴലിച്ചതും ഈ നിസ്സഹായതയും നിലവിളിയുംതന്നെ.
പതിറ്റാണ്ടുകളോളം അധ്വാനിച്ച് സ്വരുക്കൂട്ടിയ സമ്പാദ്യവും വൻതുക പലിശക്കെടുത്ത വായ്പയുംകൊണ്ട് വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ ഈ അപ്പാർട്മെൻറുകളിൽ ഫ്ലാറ്റ് സ്വന്തമാക്കിയ സാധാരണക്കാരാണ് ഇവരിലേറെപ്പേരും. നിയമലംഘനത്തെക്കുറിച്ചോ ഭാവിയിൽ ഇത്തരമൊരു കുരുക്കുണ്ടാവുമെന്ന കാര്യമോ ആരും പ്രതീക്ഷിച്ചതല്ല. ഫ്ലാറ്റ് സമുച്ചയ നിർമാതാക്കളും ഉദ്യോഗസ്ഥരും ചെയ്ത തെറ്റിന് തങ്ങളെ ബലിയാടാക്കുന്നതെന്തിനെന്നാണ് ഇവർ ചോദിക്കുന്നത്.
തങ്ങൾക്ക് പറയാനുള്ളത് സുപ്രീംകോടതിയും സർക്കാറുമൊന്നും കേൾക്കുന്നില്ലെന്ന രോഷവും ഒപ്പം എന്തുതന്നെ വന്നാലും ഒഴിഞ്ഞുപോവില്ലെന്ന നിശ്ചയദാർഢ്യം കലർന്ന വാക്കുകളും ഈ അന്തരീക്ഷങ്ങളിൽ അലയടിക്കുന്നു. കൊന്നിട്ടേ തങ്ങളെ മാറ്റാനാവൂ എന്ന ഹസീനയുടെ വാക്കുകൾ തന്നെയാണ് മറ്റു പലർക്കും പറയാനുള്ളത്. തങ്ങളുടെ ഭാഗം കേൾക്കുക പോലും ചെയ്യാതെയുള്ള സുപ്രീംകോടതി വിധി മനുഷ്യത്വരഹിതമാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിൽ അണിനിരന്നത് നൂറിലേറെ താമസക്കാർ. മുതിർന്നവരുടെ ഒക്കത്തിരിക്കുന്ന കുഞ്ഞുങ്ങളും ഊന്നുവടി പിടിച്ച് നടക്കുന്ന പ്രായമായവരും തങ്ങളുടെ കിടപ്പാടം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി. എല്ലാവർക്കും പറയാനുള്ളത് തങ്ങളെ ഒഴിപ്പിക്കരുതേയെന്ന്.
‘ഇന്ന് മരട്, നാളെ കൊച്ചി, പിന്നെ കേരളം’, ‘ആരുടെയൊക്കെയോ വീഴ്ചകൾക്ക് ഞങ്ങളെ ശിക്ഷിക്കരുതേ’ തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു താമസക്കാരുടെ പ്രതിഷേധം. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലാറ്റിൽ ആത്മഹത്യഭീഷണിയുള്ളതായി ഇൻറലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.നഗരസഭയുടെ പാലിയേറ്റിവ് കെയർ ആംബുലൻസും ഫയർഫോഴ്സും ഫ്ലാറ്റിൽ ഒരുങ്ങിയിരുന്നു.
നോട്ടീസ്പോലും കിട്ടിയില്ലെന്ന് ബ്ലെസി; കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് മേജർ രവി
കൊച്ചി: മരട് ഫ്ലാറ്റുകൾ പൊളിക്കാനുള്ള ഉത്തരവിനെത്തുടർന്ന് മറ്റു താമസക്കാരെപ്പോലെതന്നെ ആശങ്കയിലാണ് ഈ ഫ്ലാറ്റുകളിൽ കഴിയുന്ന സിനിമരംഗത്തെ പ്രമുഖരും. സംവിധായകരായ ബ്ലെസി, മേജർ രവി, നടൻ സൗബിൻ ഷാഹിർ എന്നിവരാണ് വിവിധ ഫ്ലാറ്റുകളിൽ താമസിക്കുന്നത്. ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധം നടന്നതിനുപിന്നാലെ രോഷപ്രകടനവുമായി ഇവരും രംഗത്തെത്തി.
ഇത്രത്തോളം ഗൗരവത്തിലുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമ്പോഴും നികുതി അടക്കുന്ന തങ്ങള്‍ക്ക് ഒരു നോട്ടീസ് പോലും ലഭിച്ചിട്ടില്ലെന്ന് ബ്ലെസി പറയുന്നു.
നിയമം നടപ്പാക്കുന്നവര്‍ ഇവിടത്തെ താമസക്കാരെക്കൂടി പരിഗണിക്കണം. ഹൈകോടതിയില്‍നിന്ന് അനുകൂലവിധി സമ്പാദിച്ച്, നിയമോപദേശം എടുത്തതിനുശേഷമാണ് ഫ്ലാറ്റ് വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാങ്ങുന്നതിനുമുമ്പ് വിശദമായി അന്വേഷിച്ചിരുന്നുവെന്നും പ്രശ്നങ്ങളൊന്നും ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും സൗബിൻ മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു വഴിയുമില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ ആഭ്യന്തരമന്ത്രി അമിത് ഷായെയോ കാണാൻ ശ്രമിക്കുമെന്നാണ് മേജർ രവി വ്യക്തമാക്കിയത്.
അപ്പീൽപോലും കേൾക്കാൻ ജഡ്ജി തയാറല്ലാത്ത സാഹചര്യത്തിൽ ജനാധിപത്യം എന്നവകാശപ്പെടുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്? കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് സമ്പാദിച്ച വീടുകൾ പൊളിക്കുമ്പോൾ തങ്ങളുടെ സ്വപ്നമാണ് തകരുന്നത്. താഴേക്കിടയിലുള്ള ഏതോ ഒരു തീരദേശ സംരക്ഷകെൻറ ഈഗോ പ്രശ്നം കോടതിയിലെത്തുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്ന ഉത്തരവിനെതിരെ അവസാനംവരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.