മാർ ജോർജ് ആലഞ്ചേരിക്കെതിരെ സമർപ്പിച്ച ബാങ്ക് അക്കൗണ്ട് രേഖകൾ വ്യാജമെന്ന് പൊലീസ്
text_fieldsകൊച്ചി: ഭൂമിയിടപാട് വിവാദത്തിൽ സീറോ മലബാർ സഭ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ അദ്ദേഹത്തി െൻറ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് സമർപ്പിച്ച രേഖകൾ വ്യാജമെന്ന് പൊലീസ്. ഭൂമി ഇടപാടിന് പിന്നാലെ കർ ദിനാളിെൻറ രഹസ്യ അക്കൗണ്ട് വഴി വിവിധ ഇടപാടുകൾ നടന്നെന്നായിരുന്നു വിമതവിഭാഗം വൈദികർ ആരോപിച്ചത്. എന്നാൽ, ഇക്കാര്യം സ്ഥാപിക്കാൻ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കർദിനാളിന് ഇങ്ങനെയൊരു അക്കൗണ്ട് ഇല്ലെന്നും പൊലീസ് വ്യക്തമാക്കി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മാർ ജോർജ് ആലഞ്ചേരിയും കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ക്ലബ് അംഗത്വമെടുക്കാൻ കർദിനാൾ ഉൾപ്പെടെ മറ്റ് ചിലരും രഹസ്യ അക്കൗണ്ട് വഴി പണമിടപാട് നടത്തിയെന്ന് സ്ഥാപിക്കുന്ന രേഖകളാണ് കഴിഞ്ഞ ജനുവരിയിൽ സഭ മുൻ വക്താവുകൂടിയായ ഫാ. പോൾ തേലക്കാട്ട് സിനഡിന് മുന്നിൽ ഹാജരാക്കിയത്. എന്നാൽ, രേഖകൾ വ്യാജമാണെന്നും തനിക്ക് രഹസ്യ അക്കൗണ്ട് ഇല്ലെന്നുമാണ് കർദിനാൾ സിനഡിന് നൽകിയ വിശദീകരണം. തുടർന്നായിരുന്നു അന്വേഷണം.
സിനഡിൽ വൈദികർ ഹാജരാക്കിയ രേഖകൾ വ്യാജമെന്ന് പ്രാഥമികാന്വേഷണത്തിൽതന്നെ കണ്ടെത്തിയതായി പൊലീസ് പറയുന്നു. പോൾ തേലക്കാട്ടിന് രേഖകൾ ലഭിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മാർ ജോർജ് ആലഞ്ചേരിയിൽനിന്ന് പൊലീസ് മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.