മാർ ഔഗിൻ കുര്യാക്കോസ് അഭിഷിക്തനായി
text_fieldsതൃശൂർ മാർത്ത് മറിയം വലിയപള്ളിയിൽ നടന്ന പട്ടാഭിഷേക ശുശ്രൂഷ ചടങ്ങിൽ കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവ തൃതീയനിൽനിന്ന് മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത പട്ടം സ്വീകരിക്കുന്നു
തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനിസഭയുടെ ഇന്ത്യയിലെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളിലെയും മെത്രാപ്പോലീത്തയായി മാർ ഔഗിൻ കുര്യാക്കോസ് അഭിഷിക്തനായി.
തൃശൂർ മാർത്ത് മറിയം വലിയപള്ളി കത്തീഡ്രലിലെ മദ്ബഹായിൽ, സഭയുടെ ആഗോള പരമാധ്യക്ഷൻ കാതോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവ തൃതീയന്റെ മുഖ്യകാർമികത്വത്തിലാണ് മാർ ഔഗിൻ കുര്യാക്കോസിനെ മെത്രാപ്പോലീത്തയായി വാഴിച്ചത്. 2000 വർഷത്തെ സഭചരിത്രത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന അഭിഷേകച്ചടങ്ങെന്ന പ്രത്യേകത കൂടിയുണ്ട് തൃശൂരിൽ മാർ ഔഗിൻ കുര്യാക്കോസിന്റെ പട്ടാഭിഷേകത്തിന്.
രാവിലെ ഏഴിന് തുടങ്ങിയ ചടങ്ങുകളിൽ മാർ അപ്രേം മെത്രാപ്പോലീത്ത, മാർ അപ്രേം അഥ്നിയേൽ, മാർ ഇമ്മാനുവേൽ യോസേഫ്, മാർ പൗലോസ് ബെഞ്ചമിൻ, മാർ ബെന്യാമിൻ എല്ല്യ, ആർച്ച്ഡീക്കൻ വില്യം തോമ എന്നിവർ സഹകാർമികരായി. നിരവധി വൈദികരും ഇന്ത്യയിലെ വിവിധ ഇടവകകളിൽനിന്നുള്ള വിശ്വാസികളും ശുശ്രൂഷക്ക് സാക്ഷികളായി. നിലവിലുണ്ടായിരുന്ന ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായാണ് മാർ ഔഗിൻ കുര്യാക്കോസ് അഭിഷിക്തനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

