Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:14 PM GMT Updated On
date_range 8 July 2019 5:14 PM GMTമാവോവാദി ബന്ധം ആരോപിച്ച് തടഞ്ഞുവെക്കൽ; നഷ്ടപരിഹാരം നൽകണമെന്ന് ഡിവിഷൻ ബെഞ്ചും
text_fieldsbookmark_border
കൊച്ചി: മാവോവാദി ബന്ധം ആരോപിച്ച് പൊലീസ് പിടികൂടിയ വയനാട് വെള്ളമുണ്ട സ്വദേശി ശ്യാ ം ബാലകൃഷ്ണന് നഷ്ടപരിഹാരവും കോടതിച്ചെലവും നല്കണമെന്ന സിംഗിള് ബഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന് െബഞ്ച് ശരിെവച്ചു.
മാവോവാദം കുറ്റകരമല്ലെന്നും ഇത്തരം സംഘ ടനകളുടെ ആശയം പ്രകടിപ്പിക്കുന്നതിെൻറയും പ്രവര്ത്തിക്കുന്നതിെൻറയും മാത്രം പേരി ല് ആരുടെയും സ്വാതന്ത്യം തടഞ്ഞുവെക്കരുതെന്നുമുള്ള സിംഗിള് െബഞ്ച് പരാമർശങ്ങൾക്കും വിധിക്കുമെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും സർക്കാർ നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി.വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെയായിരുന്നു പൊലീസ് നടപടികളെന്ന് നീരീക്ഷിച്ച ഡിവിഷൻ െബഞ്ച്, സർക്കാറിെന രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു രാഷട്രീയ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാവോവാദി ബന്ധമുണ്ടെന്ന വെറും സംശയത്തിെൻറ പേരിലാണ് ശ്യാമിനെ തടഞ്ഞുെവച്ചത്. എന്നാൽ, ഇത് തെളിയിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. ക്രിമിനൽ ചട്ട വ്യവസ്ഥകൾ പാലിക്കാതെ ശ്യാമിനെ തടഞ്ഞുെവച്ചതിനും ചോദ്യംചെയ്തതിനും വീട്ടിൽ തിരച്ചിൽ നടത്തിയതിനും ന്യായീകരണമില്ല. പൊലീസ് സദുദ്ദേശ്യത്തോടെ ചെയ്തതാണെങ്കിലും വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന തരത്തിലുള്ള മാർഗം സ്വീകരിച്ചത് ശരിയല്ല. വ്യക്തിസ്വാതന്ത്ര്യത്തിനാണ് രാജ്യവും ഭരണഘടനയും പ്രഥമപരിഗണന നൽകുന്നതെന്ന് സർക്കാറിനെ ബോധ്യപ്പെടുത്താൻ നഷ്ടപരിഹാരം മതിയായതാണ്. നിയമപരമായ കർത്തവ്യനിർവഹണത്തിനിടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ജാഗ്രത കാട്ടണമെന്ന ഒാർമപ്പെടുത്തൽ കൂടിയാണിതെന്ന് കോടതി വ്യക്തമാക്കി.
2014 മേയ് 20നാണ് സുഹൃത്തിെൻറ ബൈക്കെടുത്ത് പോകുകയായിരുന്ന ശ്യാമിനെ പൊലീസിലെ തണ്ടർ ബോൾട്ട് കമാൻഡോകൾ മാവോവാദിയെന്ന് സംശയിച്ച് പിടികൂടിയത്. മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണെൻറ മകനാണ് ശ്യാം. ചോദ്യംചെയ്യലിനിടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു. ബൈക്കിെൻറ വിവരങ്ങൾ ചോദിച്ച സംഘത്തോട് സുഹൃത്ത് തെൻറ വീട്ടിലുണ്ടെന്ന് പറഞ്ഞെങ്കിലും കേട്ടില്ല.
അർധരാത്രി ശ്യാമിെൻറ വീട്ടിൽ റെയ്ഡ് നടത്തി. തെളിവുകളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മോചിപ്പിച്ചു. ശ്യാം നൽകിയ ഹരജിയിൽ 2015 മേയ് 22നാണ് നഷ്ടപരിഹാരം നൽകാൻ സിംഗിൾ ബെഞ്ച് വിധിച്ചത്. മാവോവാദിയെന്ന് സംശയിച്ചാണ് പിടികൂടിയതെന്നും സംശയദൂരീകരണത്തിനല്ലാതെ ദീർഘകാലം തടഞ്ഞുെവച്ചിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം.
മാവോവാദം കുറ്റകരമല്ലെന്നും ഇത്തരം സംഘ ടനകളുടെ ആശയം പ്രകടിപ്പിക്കുന്നതിെൻറയും പ്രവര്ത്തിക്കുന്നതിെൻറയും മാത്രം പേരി ല് ആരുടെയും സ്വാതന്ത്യം തടഞ്ഞുവെക്കരുതെന്നുമുള്ള സിംഗിള് െബഞ്ച് പരാമർശങ്ങൾക്കും വിധിക്കുമെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും സർക്കാർ നൽകണമെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി.വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെയായിരുന്നു പൊലീസ് നടപടികളെന്ന് നീരീക്ഷിച്ച ഡിവിഷൻ െബഞ്ച്, സർക്കാറിെന രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു രാഷട്രീയ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിെൻറ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാവോവാദി ബന്ധമുണ്ടെന്ന വെറും സംശയത്തിെൻറ പേരിലാണ് ശ്യാമിനെ തടഞ്ഞുെവച്ചത്. എന്നാൽ, ഇത് തെളിയിക്കാൻ സർക്കാറിന് കഴിഞ്ഞില്ല. ക്രിമിനൽ ചട്ട വ്യവസ്ഥകൾ പാലിക്കാതെ ശ്യാമിനെ തടഞ്ഞുെവച്ചതിനും ചോദ്യംചെയ്തതിനും വീട്ടിൽ തിരച്ചിൽ നടത്തിയതിനും ന്യായീകരണമില്ല. പൊലീസ് സദുദ്ദേശ്യത്തോടെ ചെയ്തതാണെങ്കിലും വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ഹനിക്കുന്ന തരത്തിലുള്ള മാർഗം സ്വീകരിച്ചത് ശരിയല്ല. വ്യക്തിസ്വാതന്ത്ര്യത്തിനാണ് രാജ്യവും ഭരണഘടനയും പ്രഥമപരിഗണന നൽകുന്നതെന്ന് സർക്കാറിനെ ബോധ്യപ്പെടുത്താൻ നഷ്ടപരിഹാരം മതിയായതാണ്. നിയമപരമായ കർത്തവ്യനിർവഹണത്തിനിടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ജാഗ്രത കാട്ടണമെന്ന ഒാർമപ്പെടുത്തൽ കൂടിയാണിതെന്ന് കോടതി വ്യക്തമാക്കി.
2014 മേയ് 20നാണ് സുഹൃത്തിെൻറ ബൈക്കെടുത്ത് പോകുകയായിരുന്ന ശ്യാമിനെ പൊലീസിലെ തണ്ടർ ബോൾട്ട് കമാൻഡോകൾ മാവോവാദിയെന്ന് സംശയിച്ച് പിടികൂടിയത്. മുൻ ഹൈകോടതി ജഡ്ജി ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണെൻറ മകനാണ് ശ്യാം. ചോദ്യംചെയ്യലിനിടെ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു. ബൈക്കിെൻറ വിവരങ്ങൾ ചോദിച്ച സംഘത്തോട് സുഹൃത്ത് തെൻറ വീട്ടിലുണ്ടെന്ന് പറഞ്ഞെങ്കിലും കേട്ടില്ല.
അർധരാത്രി ശ്യാമിെൻറ വീട്ടിൽ റെയ്ഡ് നടത്തി. തെളിവുകളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് മോചിപ്പിച്ചു. ശ്യാം നൽകിയ ഹരജിയിൽ 2015 മേയ് 22നാണ് നഷ്ടപരിഹാരം നൽകാൻ സിംഗിൾ ബെഞ്ച് വിധിച്ചത്. മാവോവാദിയെന്ന് സംശയിച്ചാണ് പിടികൂടിയതെന്നും സംശയദൂരീകരണത്തിനല്ലാതെ ദീർഘകാലം തടഞ്ഞുെവച്ചിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story