മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്; കത്ത് വന്ന വയനാട്ടിൽനിന്ന്, ആളെ തിരിച്ചറിഞ്ഞതായി പൊലീസ്
text_fieldsകോഴിക്കോട്: ജില്ലയിലെ മൂന്ന് പ്രമുഖ വ്യവസായികള്‍ക്ക് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്തയച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. സി ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ വയനാട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് കത്തയച്ചയാളെ തിരിച്ചറിഞ്ഞത്. ഇയാള്‍ക്ക് മാവോവാദി ബന്ധമുണ്ടോയെന്നതടക്കം പരിശോധിച്ചുവരുകയാണ്.
കഴിഞ്ഞ ദിവസമാണ് വ്യവസായികൾക്ക് ഭീഷണിക്കത്ത് ലഭിച്ചത്. മൂവരും മൂന്നുകോടി രൂപ വീതം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. അന്വേഷണത്തില്‍ വയനാട്ടില്‍നിന്നാണ് കത്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചതെന്ന് വ്യക്തമായി.
പോസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കത്തയച്ചയാളെ തിരിച്ചറിഞ്ഞത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നുമാണ് ആളെ വ്യക്തമായത്. ഇയാളെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചില്ല. പിണറായി വിജയൻ സര്‍ക്കാർ ഭരണത്തിൽ പത്തോളം സഖാക്കളെ വ്യാജ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത സഖാക്കളെ യു.എ.പി.എ ചുമത്തി ജയലിലടച്ചെന്നും കത്തിലുണ്ട്.
ആദിവാസി ഊരുകളില്‍ പട്ടിണിയായിട്ടും പണം കൊടുത്ത് ചിലർ സർക്കാറിനെ വീണ്ടും അധികാരത്തിലേറ്റി. കോടികള്‍ സമ്പാദിച്ചതിനാല്‍ പണം നൽകണം. പണത്തിനായി പ്രവര്‍ത്തകര്‍ ബന്ധപ്പെടുമെന്നും കത്തിലുണ്ട്. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകൾ സി ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.