മുൻകരുതലെന്ന് പൊലീസ്; ചാപ്പകുത്തലെന്ന് പ്രതികൾ
text_fieldsരാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് മാവോവാദികളുടേതെന് നും അത് മുളയിേല നുള്ളുകയാണ് വേണ്ടതെന്നുമുള്ള നിലപാടാണ് പൊലീസിേൻറത്. എന്നാൽ, ജന കീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നവരെ ഇല്ലാതാക്കാൻ മുഖ്യധാര രാഷ്ട്രീയപാർട് ടികൾ ചേർന്ന് നടത്തുന്ന നാടകമാണ് കരിനിയമം ചുമത്തലും മാവോവാദിപ്പട്ടം ചാർത്തലുമ െന്ന് യു.എ.പി.എ പ്രതികൂടിയായ പൊതുപ്രവർത്തകൻ അഡ്വ. തുഷാർ നിർമൽ സാരഥി പറയുന്നു. തെ രഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഒഴികെ ഏത് സംഘടനയുടെ ജനകീയ ഇടപെടലുകളും മാവോവാ ദി ഇടപെടലുകളായി മുദ്രകുത്തപ്പെടുകയാണ്. മൂലമ്പള്ളി മുതൽ ഫ്രാങ്കോ സമരത്തിൽവരെ ഈ വാദം കണ്ടു. അതായത് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ പറയുന്നതേ ജനങ്ങൾ കേൾക്കാവൂ എന്നതാണ് സ്ഥിതി. അവരാകട്ടെ ജനകീയ പ്രശ്നങ്ങളിൽനിന്ന് അകലം പാലിക്കുകയുമാണ് -അദ്ദേഹം പറയുന്നു.
മാവോവാദി മുദ്രകുത്തി നിരന്തരം വേട്ടയാടി ഒടുവിൽ വെടിവെച്ചു കൊല്ലുന്നുവെന്ന പ്രചാരണം ശരിെവക്കുന്നതാണ് സി.പി. ജലീലിെൻറ മരണമെന്ന് സഹോദരൻ സി.പി. റഷീദ് ആരോപിക്കുന്നു. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലുമൊക്കെ സജീവമായിരുന്നു ജലീൽ. സഹോദരന്മാരായ റഷീദും ഇസ്മായിലും പോരാട്ടം പ്രവർത്തകരും. വഴിയിൽ കാണുേമ്പാഴൊക്കെ െപാലീസ് ജലീലിനെ തടയും, പരിശോധന നടത്തും. സഹോദരങ്ങളുടെ പേരിൽ പരസ്യമായി അവഹേളിക്കും. ഇത് നിരന്തരമായതോടെ മാവോവാദികൾക്കൊപ്പം ചേരുകയായിരുന്നു ജലീൽ.
ഇപ്പോൾ ലഘുലേഖകൾ കൈവശംവെച്ചതിന് പിടികൂടിയ കുട്ടികളെ കൊണ്ടുനടക്കുന്നത് കൈയാമം വെച്ചാണ്. അതേസമയം, സംഘ്പരിവാർ അടക്കമുള്ള സംഘടനകൾ നടത്തുന്ന അക്രമങ്ങളിൽ യു.എ.പി.എ ചുമത്തുന്നത് പൊലീസ് ആേലാചിക്കാറുപോലുമില്ലെന്നതാണ് വിരോധാഭാസം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന പ്രസ്ഥാനങ്ങളെ മുഴുവൻ ഭരണകക്ഷി അടക്കമുള്ള മുഖ്യധാരാ പാർട്ടികൾ ഇത്തരത്തിൽ തകർക്കും. 2008ൽ മാവേലിക്കരയിൽ യോഗംചേർന്നു എന്ന കുറ്റത്തിനാണ് ആർ.ഡി.എഫ് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത്. പിന്നീട് ഇവരെ മുഴുവൻ വെറുതെവിട്ടു. വർക്കല കൊലപാതകക്കേസിൽ ഡി.എച്ച്.ആർ.എമ്മിനെയും മുത്തങ്ങ സംഭവത്തിെൻറ പേരിൽ ആദിവാസി ഗോത്രമഹാസഭയെയും കേസുകളിൽ കുടുക്കി തകർത്തു. പെമ്പിളൈ ഒരുമ പ്രവർത്തക ഗോമതിയും സമാന സ്ഥിതിയിൽ അകപ്പെട്ടു. അതേസമയം, ടി.പി. ചന്ദ്രശേഖരനെപ്പോലുള്ളവരെ ഒരു പടികൂടിക്കടന്ന് ഇല്ലായ്മ ചെയ്യാനും മടിച്ചില്ല. ഇത്തരം സന്ദർഭങ്ങളിൽ പാർട്ടി കൊലയാളി സംഘങ്ങളെയാണ് നിയോഗിക്കുന്നത്. എന്നാൽ, ആയുധധാരികളായതിനാൽ മാവോവാദി സംഘങ്ങൾക്കെതിരെ അക്രമം വിലപ്പോവില്ല. ഈ സാഹചര്യത്തിലാണ് തണ്ടർബോൾട്ട് പോലുള്ള സംഘങ്ങളെ നിയോഗിച്ച് കൊലപാതകം നടത്തുന്നതെന്ന് അവർ ആരോപിക്കുന്നു.
യു.എ.പി.എക്കു മുമ്പ് കേന്ദ്രം പാസാക്കിയ ‘ടാഡ’, ‘പോട്ട’ എന്നീ ഭീകരവിരുദ്ധ നിയമങ്ങള്‍ ജനാധിപത്യവിരുദ്ധത കണക്കിലെടുത്ത് കേരളത്തില്‍ നടപ്പിലാക്കില്ലെന്നു ഇടതു-വലതു മുന്നണികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, യു.എ.പി.എയുടെ കാര്യത്തില്‍ അപ്രകാരം ഒരു തീരുമാനത്തിന് തയാറായില്ല. മാത്രമല്ല നിസ്സാര കാരണങ്ങൾക്കുപോലും യു.എ.പി.എ എന്ന സ്ഥിതിയും വന്നു. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തതിനാണ് പോരാട്ടം പ്രവർത്തകർക്കെതിരെ യു.എ.പി.എ പ്രകാരം 12 കേസുകൾ ചുമത്തിയത്. പോസ്റ്റർ ഒട്ടിച്ചത് യു.എ.പി.എ ചുമത്താൻ കാരണമാവില്ലെന്ന കോടതിവിധികൾ നിലനിൽേക്കയാണ് നടപടി. മാത്രമല്ല വോട്ട് ചെയ്യലും ചെയ്യാതിരിക്കലും പൗരെൻറ ഇഷ്ടമാണെന്നും അത് കുറ്റമല്ലെന്നും നോട്ട കേസിൽ സുപ്രീംകോടതി വിധിയുമുണ്ട്. 2007ല്‍ അച്യുതാനന്ദന് മന്ത്രിസഭയുടെ കാലത്തു ‘പീപ്ള്‍സ് മാര്‍ച്ച്’ മാസിക പത്രാധിപരായ പി. ഗോവിന്ദന്‍കുട്ടിക്കെതിരെ ചുമത്തിയ ആദ്യ യു.എ.പി.എ കേസുമുതല്‍ ഈ നിയമം വിവാദത്തിലാണ്. അഞ്ചുവർഷം മുമ്പ് എഴുതിയ ലേഖനത്തിെൻറ േപരിലായിരുന്നു അറസ്റ്റ്.
സി.പി. ജലീലിെൻറ കൊലപാതകത്തെ തുടർന്ന് തണ്ടർബോൾട്ട് കൊലയാളി സേനയാണെന്നും കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് പോസ്റ്റർ പതിച്ചതിനാണ് സി.പി. നഹാസിനും ശ്രീകാന്തിനുമെതിരെ കേസ് ചുമത്തിയത്. ഇതേ കാരണം പറഞ്ഞ് ആറളത്ത് വിപ്ലവ യുവജന മുന്നണി സെക്രട്ടറി ലുഖ്മാൻ പള്ളിക്കണ്ടിയെ 40 ദിവസത്തോളം ജയിലിലടച്ചു. ഈ കേസിൽ കോടതിയുടെ രൂക്ഷവിമർശനവും പൊലീസിന് നേരെയുണ്ടായി. കുറ്റം എന്താണെന്ന ചോദ്യത്തിന് പോസ്റ്റർ ഒട്ടിച്ചുവെന്നാണ് പൊലീസ് മറുപടി നൽകിയത്. അത് കുറ്റമല്ലേല്ലാ എന്നായി കോടതി. ഉടൻ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചുവെന്ന് പൊലീസ് തിരുത്തി. അത് നല്ല കാര്യമാണെന്നായി കോടതി.
നേരേത്ത കൊല്ലപ്പെട്ട കുപ്പുദേവരാജിെൻറ മൃതദേഹത്തിനു സമീപത്ത് അദ്ദേഹത്തിെൻറ സഹോദരെൻറ കഴുത്തിന് പൊലീസ് കുത്തിപ്പിടിച്ച സംഭവം ഉണ്ടായിരുന്നു. അതോടെ ഭയന്ന അദ്ദേഹം പിന്നീട് പരാതികളുമായി എത്തിയില്ല. ഈ നിലക്കുള്ള ഭയപ്പെടുത്തലാണ് മറ്റുള്ളവർക്ക് നേരെയും നടത്തുന്നത്. യു.എ.പി.എ കേസുകൾ നിരീക്ഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി അംഗീകരിച്ചാലേ യു.എ.പി.എ കേസുകൾ നിലനിൽക്കൂ. ഈ അനുമതി 15 ദിവസത്തിനകം വാങ്ങുകയും വേണം. ഈ ചട്ടം പാലിക്കാത്തിനാൽ മാവോവാദി രൂപേഷിെൻറ പേരിൽ ചുമത്തിയ പല കേസുകളും കോടതിയിൽ തള്ളിപ്പോയിരുന്നു. അതേസമയം, സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയുമൊക്കെ ഉൾപ്പെടുന്ന രാഷ്ട്രീയ കൊലപാതക കേസുകളിൽ യു.എ.പി.എക്ക് പകരം സി.ആർ.പി.സിയും ഐ.പി.സിയുമൊക്കെയാണ് ബാധകം. യു.എ.പി.എ ദുരുപയോഗം തടയാൻ ഈ നിയമത്തെക്കുറിച്ച ധവളപത്രം സർക്കാർ ഇറക്കണം. എത്ര കേസുകൾ എടുത്തു. എന്താണ് കാരണം. എന്നൊക്കെ അറിയാൻ ഇത് സഹായിക്കും. യു.എ.പി.എ ചുമത്തുന്നതിൽ ഇരട്ടത്താപ്പുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിക്കുന്ന ആക്ഷേപം.
ഈ വാദങ്ങളെയെല്ലാം ഒറ്റയടിക്ക് ഖണ്ഡിക്കുന്നതാണ് മുമ്പ് വയനാട്ടിൽ മാവോവാദികളെ നേരിടാൻ മുമ്പന്തിയിലുണ്ടായിരുന്ന എസ്.പി ഷാഫി പറയുന്നത്. മാനന്തവാടി ഡിവൈ.എസ്.പി ആയിരുന്നപ്പോൾ തളിക്കുളം സ്വദേശി സിനോജ് എന്നയാളെ പിടികൂടിയിരുന്നു. പുൽപള്ളിയിലെ പഴയൊരു നക്സലൈറ്റിനെ കാണാനെത്തിയ സിനോജിനെ ലഘുലേഖകൾ കണ്ടാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്തെ ആദ്യ യു.എ.പി.എ കേസുകളിൽ ഒന്നുകൂടിയായിരുന്നു ഇത്. 120 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ഇയാളെ ഹൈകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വിട്ടു. ജാമ്യത്തിൽ മുങ്ങിയ സിനോജ് പിന്നീട് ബോംബ് പൊട്ടി മരിച്ചു എന്ന വിവരമാണ് കിട്ടിയത്. മൂന്ന് സംസ്ഥാനങ്ങളും അതിര് പങ്കിടുന്ന ട്രൈ ജങ്ഷനിലെ കാടുകളിലായിരുന്നു സംഭവം. സി.പി.ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ മുതിര്‍ന്ന പ്രവര്‍ത്തകനും കബനീദളത്തിെൻറ രാഷ്ട്രീയ വിഭാഗം ചുമതലക്കാരനുമായിരുന്നു സിനോജ് (39). 2014 ജൂണ്‍ 16ന് രാവിെല സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ പൊട്ടിത്തെറിച്ച് രക്തസാക്ഷിയായതായി ജനകീയ വിമോചന ഗറില സേന കബനീദളത്തിെൻറ കാട്ടുതീ വാര്‍ത്ത ബുള്ളറ്റിന് അറിയിക്കുകയായിരുന്നു. ജൂലൈ ഒന്നിന് മുണ്ടൂര്‍ രാവുണ്ണിയുടെ നേതൃത്വത്തില്‍ മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകര്‍ തളിക്കുളത്ത് വീട്ടിെലത്തെി സിനോജിെൻറ മരണവിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
(നാളെ: സമാധാനത്തിന് തടയിടുന്നതാര് ?)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.