നിലമ്പൂർ വനത്തിലെ വെടിവെപ്പിന് രണ്ട് വർഷമാകുന്നു
text_fieldsനിലമ്പൂർ: മാവോവാദികളും പൊലീസും തമ്മിൽ നിലമ്പൂർ വനത്തിലുണ്ടായ ഏറ്റുമുട്ടലിന് രണ്ട് വർഷം തികയുന്നു. 2016 നവംബർ 24നാണ് കരുളായി പൂളക്കപ്പാറ വനം ഔട്ട്പോസ്റ്റ് പരിധിയിലെ ഒണക്കപ്പാറ വനമേഖലയിൽ വെടിവെപ്പുണ്ടായത്. പൊലീസിെൻറ വെടിയേറ്റ് മാവോവാദി നേതാക്കളായ കുപ്പു ദേവരാജും അജിതയുമാണ് അന്ന് കൊല്ലപ്പെട്ടത്.
ഇതിനുശേഷവും നിലമ്പൂർ മേഖലയിൽ മാവോവാദി സംഘം സാന്നിധ്യമറിയിച്ചിരുന്നു. തിരിച്ചടിക്കുമെന്നായിരുന്നു ആദിവാസികൾ വഴിയും കോളനികളിൽ പതിച്ച ലഘുലേഖകളിലൂടെയും ഇവരുടെ വെളിപ്പെടുത്തൽ. വെടിവെപ്പിെൻറ ഒന്നാംവാർഷികത്തിൽ പ്രത്യാക്രമണം കണക്കിലെടുത്ത് വനം സ്റ്റേഷനുകളിലെ പൊലീസിനെ പിൻവലിച്ചിരുന്നു. മുൻകരുതലിെൻറ ഭാഗമായാണ് ഇതെന്നായിരുന്നു വിശദീകരണം. ഇത് പൊലീസും വനംവകുപ്പും തമ്മിലുള്ള ഭിന്നതക്കുമിടയാക്കി.
എന്നാൽ, ആശങ്കപ്പെട്ടതുപോലെ തിരിച്ചടിയൊന്നുമുണ്ടായില്ല. രണ്ടാംവർഷവും സുരക്ഷ ശക്തമാക്കണമെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. വെടിവെപ്പ് നടന്ന വനമേഖല പ്രത്യേകം നിരീക്ഷിക്കാൻ ആഭ്യന്തരവകുപ്പ് നിർദേശമുണ്ട്. മാവോവാദി ഭീഷണിയുള്ള പൊലീസ് സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കും.
നിലമ്പൂർ, വയനാട് വനമേഖലകളിലും കേരളം-കർണാടക അതിർത്തിയിലെ ബ്രഹ്മഗിരി (കുടക്) വനമേഖലയിലും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാവോവാദികൾ യോഗം ചേർന്നതായി അടുത്തിടെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിൽ നിന്ന് 12 പേരും തമിഴ്നാട്ടിൽ നിന്ന് 12 പേരും കർണാടകയിൽ നിന്ന് 13 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് അഞ്ചുപേരും പങ്കെടുത്തതായാണ് റിപ്പോർട്ട്. മാവോവാദി സെൻട്രൽ കമ്മിറ്റിയാണ് യോഗം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.