പെട്രോള്‍ പമ്പുടമയുടെ കൊല: മൂന്ന് പേർ അറസ്റ്റിൽ; ലക്ഷ്യം പണം തട്ടൽ
text_fieldsഗുരുവായൂര്‍: കയ്പമംഗലത്ത് പെട്രോള്‍ പമ്പുടമയെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ ക സ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കയ്പമംഗലം സ്വദേശികളായ അനീസ്, അൻസാർ, സിയോൺ എന ്നിവരാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ അറസ്റ് റ് ചെയ്തത്. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഭാഗത്തുനിന്നാണ് കാർ സഹിതം ഇവരെ പിടികൂടിയത്.
വഴിയമ്പലത്തെ മൂന്നുപീടിക ഫ്യൂവല്‍സ് ഉടമ കാളമുറി ആമ്പാട് കോഴിപ്പറമ്പില്‍ മനോഹ രൻ (68) ആണ് കൊല്ലപ്പെട്ടത്. പണംതട്ടാൻ വേണ്ടി മനോഹനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. കൊല നടത്തിയത് തങ്ങളല്ലെന്ന് തുടക്കത്തിൽ പ്രതികൾ വാദിച്ചെങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് കണിച്ചതോടെ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു. പെട്രോൾ പമ്പിലെ കലക്ഷൻ തുകയും മനോഹരൻ ധരിക്കുന്ന സ്വർണാഭരണവും കൈവശപ്പെടുത്താനാണ് പ്രതികൾ കൊല നടത്തിയത്.
ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് പ്രതികൾ. മനോഹരൻെറ പെട്രോൾ പമ്പിനടുത്താണ് ഇവരുടെ വീട്. പണം ലക്ഷ്യമിട്ട് മനോഹരനെ എതാനും നാളുകാളായി പ്രതികൾ നിരീക്ഷിച്ചു വരികയായിരുന്നു. മനോഹരൻ ഒറ്റക്ക് രാത്രി വീട്ടിലേക്ക് മടങ്ങുന്നതെന്ന് പ്രതികൾ മനസ്സിലാക്കിയതിന് ശേഷമാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന മനോഹരൻറെ കാറിൽ പ്രതികൾ അതിക്രമിച്ച് കയറുകയായിരുന്നു. കാറിൽ വെച്ച് ഇവർ തുക ചോദിച്ച് ആക്രമിച്ചു. ഇതിനിടെ ഉച്ചത്തിൽ നിലവിളിച്ചപ്പോൾ മോനഹരനെ ശ്വാസം മുട്ടിച്ചു. കുതറിയോടാൻ ശ്രമിച്ചപ്പോൾ കൈകൾ കെട്ടുകയും ചെയ്തു. പിന്നീടാണ് മനോഹരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.മനോഹരന് പരിചയം ഉള്ളവരാണ് പ്രതികൾ എന്നതിനാൽ വിട്ടയച്ചാൽ കുടുങ്ങമെന്ന ഭയം ഇവർക്കുണ്ടായിരുന്നു. അതിനാലാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഗുരുവായൂർ എല്‍.എഫ് കോളജിനടുത്ത് തള്ളുകയായിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ 12.50ഓടെയാണ് പെട്രോള്‍ പമ്പില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങിയ മനോഹരനെ തട്ടിക്കൊണ്ടുപോയത്. സാധാരണ പുലർച്ചെ രണ്ടോടെ വീട്ടിലെത്താറുള്ള മനോഹരനെ കാണാതിരുന്നതിനെ തുടർന്ന് മകള്‍ ലക്ഷ്മി മൊബൈലിലേക്ക് വിളിച്ചപ്പോൾ മറ്റൊരാള്‍ ഫോണെടുത്ത് അച്ഛന് ഉറങ്ങുകയാണെന്ന് മറുപടി പറഞ്ഞു. വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. സംശയം തോന്നിയ മകള്‍ നേരിട്ട് പമ്പിലെത്തിയപ്പോഴാണ് മനോഹരന് വീട്ടിലേക്ക് പോയതായി ജീവനക്കാര്‍ പറഞ്ഞത്. ഇതേ തുടർന്ന് കയ്പമംഗലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.