മഞ്ഞുംപൊതിക്കുന്ന് ടൂറിസം പദ്ധതി; നിര്‍മാണം തുടങ്ങി
text_fieldsകാഞ്ഞങ്ങാട്: മഞ്ഞുംപൊതിക്കുന്നിലെ ടൂറിസം പദ്ധതി പ്രവൃത്തികള്‍ ആരംഭിച്ചു. സായാഹ്നങ്ങള്‍ ചെലവഴിക്കാനുള്ള ഏറ്റവും മികച്ച സൗകര്യങ്ങളായിരിക്കും ഇവിടെ ഒരുക്കുക. ദേശീയപാതയില്‍നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന മഞ്ഞുംപൊതിക്കുന്നില്നിന്നുള്ള സൂര്യോദയവും അസ്തമയക്കാഴ്ചയും മനോഹരമാണ്. അടിസ്ഥാനസൗകര്യവികസനവും സൗന്ദര്യവത്കരണ പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ അറബിക്കടലും അരയിപ്പുഴയുംകണ്ട് ആസ്വദിക്കാന്‍ ഇവിടെ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയാണ് ടൂറിസം പ്രമോഷന് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്.
ജില്ലയിലെ ആദ്യ ഇക്കോ സെന്‍സിറ്റീവ് വികസന പദ്ധതിയാണ് മഞ്ഞംപൊതിക്കുന്ന് ടൂറിസത്തിലൂടെ യാഥാര്‍ഥ്യമാവുക. പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം നിലനിര്‍ത്തിയായിരിക്കും വിനോദസഞ്ചാര പദ്ധതി. 3.60 കോടി രൂപ മുതല്‍മുടക്ക് വരുന്ന പ്രാരംഭഘട്ടത്തില്‍ സ്വാഗതകമാനം, ആംഫി തിയറ്റര്‍, വ്യൂയിങ് പ്ലാറ്റ്ഫോം, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ഭക്ഷണശാലകള്‍, സെല്‍ഫി പോയന്റ്, ടോയ്ലറ്റ്, മഴവെള്ളസംഭരണി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എറണാകുളത്തെ സങ്കല്പ് ആര്‍ക്കിടെക്ട് ഗ്രൂപ്പാണ് പദ്ധതി രൂപകൽപന ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സില്‍ക്ക് (സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ്) ഏറ്റെടുത്തിരിക്കുന്ന നിര്‍മാണപ്രവൃത്തികള്‍ ഒന്നരവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഡി.ടി.പി.സി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.