പട്ടികവർഗ രക്ഷിതാക്കളെക്കൊണ്ട് ശുദ്ധികർമം ചെയ്യിച്ചെന്ന പരാതി ഡിവൈ.എസ്.പി അന്വേഷിക്കും
text_fieldsകാസർകോട്: പട്ടികവർഗത്തിൽപെട്ട കുഞ്ഞിന് ചോറൂണ് നടത്തിയതിെൻറ പേരിൽ രക്ഷി താക്കളെക്കൊണ്ട് ക്ഷേത്രത്തിൽ ശുദ്ധികർമം ചെയ്യിച്ചെന്ന പരാതി കാസർകോട് എസ്.എം.എസ് ഡിവൈ.എസ്.പി ഹരിശ്ചന്ദ്രനായിക്ക് അന്വേഷിക്കും. ഇതുസംബന്ധിച്ച് കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്ര ഭാരവാഹികൾക്കെതിരെ മാവിലൻ സമുദായത്തിൽപെട്ട മുന്നാട് ചുള്ളി വീട്ടിൽ കെ. പ്രസാദാണ് ജില്ല പൊലീസ് ചീഫിന് പരാതി നൽകിയത്.
ഒക്ടോബർ 20നാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. പെരിയ കൂടാനം സ്വദേശി പ്രസാദ്, മകൾ നൈതികക്ക് ചോറൂണ് കൊടുക്കാൻ ഭാര്യ കുമാരി, ഇളയമ്മ കാർത്യായനി, മക്കളായ സജിത, സരിത എന്നിവർക്കൊപ്പമാണ് ക്ഷേത്രത്തിൽ എത്തിയത്. ചടങ്ങിന് ശേഷം അവിടെ ചാണകവെള്ളം തളിച്ച് ശുദ്ധി ചെയ്യണമെന്ന് ഒാഫിസ് സെക്രട്ടറി ആവശ്യപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്.
അതേത്തുടർന്ന് സാധാരണ പ്രവൃത്തിയാണെന്ന് കരുതി ശുദ്ധീകരിച്ചു. എന്നാൽ, ഇത് ജാതീയ വിവേചനമായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. ഇത്തരം അനാചാരം നടപ്പാക്കുന്ന ക്ഷേത്ര ഭാരവാഹികൾക്കെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.