ഒാർത്തഡോക്സ്-യാക്കോബായ തർക്കം; മാന്ദാമംഗളം പള്ളി അടച്ചു
text_fieldsതൃശൂർ/ഒല്ലൂർ: മാന്ദാമംഗലം സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി താൽക്കാലികമാ യി അടച്ചിടാൻ തൃശൂർ കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. ഓർത്ത ഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ പലവട്ടം നട ത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. നിലവിൽ പള്ളി നിയന്ത്രിക്കുന്ന യാക്കോബായ വിഭാഗ ം പള്ളി പൂട്ടി താക്കോൽ ൈകവശം സൂക്ഷിക്കുകയാണ്.
രണ്ട് ദിവസമായി പള്ളിക്കകത്തും പുറ ത്തുമായി സംഘടിച്ച ഇരു വിഭാഗങ്ങളും ക്രമസമാധാന പ്രശ്നങ്ങളുടേയും കോടതിവിധിയുടേയ ും പശ്ചാത്തലത്തിൽ ഒഴിഞ്ഞുപോകാൻ സമ്മതിക്കുകയായിരുന്നു. പള്ളിക്കകത്ത് ഉണ്ടായിരുന്ന യാക്കോബായ വിഭാഗം വിശ്വാസികള്‍ കലക്ടറുടെ നിര്‍ദേശ പ്രകാരം ചര്‍ച്ച നടക്കുന്നതിനിടെ പുറത്തിറങ്ങി. സഭയിലെ ഉന്നതരുമായി കൂടിയാലോചന നടത്താൻ യാക്കോബായ വിഭാഗം ശനിയാഴ്ച ഉച്ചക്ക് രണ്ട് വരെ സാവകാശം ചോദിച്ചിട്ടുണ്ട്. ഇതിന് കലക്ടർ അനുമതി നൽകി. എന്നാൽ തുടർ തീരുമാനങ്ങൾ കോടതിവിധിക്ക് വിധേയമായിരിക്കുമെന്ന് കലക്ടർ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ സംഘര്‍ഷാവസ്ഥ ഉണ്ടാവില്ലെന്ന് ഇരുവിഭാഗം പ്രതിനിധികളും കലക്ടര്‍ മുമ്പാകെ ഒപ്പുെവച്ചു.
ഹൈകോടതി വിധി അനുസരിച്ച് ഭരണകാര്യങ്ങളില്‍നിന്നും ആരാധനകളില്‍നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ചും ഞായറാഴ്ചയിലെ ആരാധന സംബന്ധിച്ചുമുള്ള തീരുമാനം യാക്കോബായ വിഭാഗം ശനിയാഴ്ച ഉച്ചക്ക് രണ്ടിനകം കലക്ടറെ രേഖാമൂലം അറിയിക്കും. ഹൈകോടതിയില്‍ നിലവിലുള്ള അപ്പീല്‍ കേസില്‍ തീരുമാനം ആകുന്നതുവരെ പള്ളിയിലോ പരിസരങ്ങളിലോ ഓര്‍ത്തഡോക്സ് വിഭാഗം വിശ്വാസികള്‍ പ്രവേശിക്കില്ലെന്ന് പ്രതിനിധികള്‍ കലക്ടറെ അറിയിച്ചു.
കലക്ടർക്ക് പുറമെ സിറ്റി പൊലീസ് കമീഷണർ ജി.എച്ച്. യതീഷ് ചന്ദ്ര, സീനിയര്‍ ഗവ. പ്ലീഡര്‍ ശ്രീകുമാര്‍, അസി. രാജു തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു. ഓർത്തഡോക്സ് വിഭാഗത്തെ പ്രതിനിധാനം ചെയ്ത് െസക്രട്ടറി ഇൻ-ചാർജ് ഫാ. മാത്യു ജേക്കബ് പുതുശ്ശേരി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റോണി വർഗീസ്, അലക്സ് എം. കുര്യാക്കോസ് എന്നിവരും യാക്കോബായ വിഭാഗം പ്രതിനിധികളായി ഭദ്രാസന സെക്രട്ടറി ഫാ. രാജു മാർക്കോസ്, സഭ ട്രസ്റ്റി ഒ.യു. ഏലിയാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. വെള്ളിയാഴ്ച ഉച്ചക്ക് 12.30ന് തുടങ്ങിയ ചർച്ച വൈകീട്ട് ആേറാടെയാണ് അവസാനിച്ചത്.
തര്‍ക്കങ്ങളുടെയും സംഘര്‍ഷാവസ്ഥയുടെയും പശ്ചാത്തലത്തില്‍ ഹൈകോടതി ഉത്തരവ് ആര് ലംഘിച്ചാലും നടപടിയെടുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ക്രമസമാധാന പാലനം തടസ്സപ്പെടുത്തുന്ന വകുപ്പുകൾ ഉപയോഗിച്ച് നടപടിയുണ്ടാകും.
വ്യാഴാഴ്ച അര്‍ധരാത്രി ഉണ്ടായ സംഘര്ഷത്തിെൻറയും കല്ലേറിെൻറയും സാഹചര്യത്തിലാണ് കലക്ടര്‍ ഇരുവിഭാഗത്തെയും ചര്‍ച്ചക്ക് വിളിച്ചത്. പള്ളിയുടെ ഉടമാവകാശത്തെക്കുറിച്ചോ അതേച്ചൊല്ലിയുള്ള കോടതിവിധിയെക്കുറിച്ചോ ചര്‍ച്ച നടത്തില്ലെന്ന് നേരത്തെ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.