സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയുടെ ആത്മഹത്യ: നേതാക്കൾ പ്രതിക്കൂട്ടിൽ
text_fieldsകോന്നി: സി.പി.എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഓമനക്കുട്ടെൻറ ആത്മഹത്യ സംബന്ധിച്ച് ഭാര്യയും ഓമനക്കുട്ടെൻറ സഹോദരങ്ങളും മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതിനൽകും. കോന്നിയിലെ മുതിർന്ന സി.പി.എം നേതാവുൾപ്പെടെ ആറുപേരെ എതിർകക്ഷികളായി ചേർത്താണ് ഭാര്യയുടെ പരാതി.
10 വർഷത്തോളം സി.പി.എം ലോക്കൽ സെക്രട്ടറിയും പാർട്ടി ബഹുജന സംഘടനകളുടെ സജീവ പ്രവർത്തകനുമായിരുന്ന ഓമനക്കുട്ടനെ ഈമാസം 13ന് വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ സി.പി.എം സ്ഥാനാർഥി പരാജയപ്പെട്ടതിെൻറ ഉത്തരവാദി ഓമനക്കുട്ടനാണെന്ന് ആരോപിച്ച് വധഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങൾ വഴി ആക്ഷേപിക്കുകയും ചെയ്തിരുന്നു.
17ന് രാത്രിയിൽ ഓമനക്കുട്ടനെ ഒരുസംഘം സി.പി.എം പ്രവർത്തകർ വീട്ടിലേക്ക് വരുംവഴി തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി നിന്നെ വെള്ളപുതപ്പിച്ച് കിടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. നിരന്തര ഭീഷണിയെ തുടർന്നാണ് ഓമനക്കുട്ടൻ ജീവനൊടുക്കിയതെന്ന് ഭാര്യ രാധ പരാതിയിൽ പറയുന്നു.
ഓമനക്കുട്ടെൻറ മരണത്തെ തുടർന്ന് ഇദ്ദേഹത്തിെൻറ ബന്ധുക്കൾ അടക്കമുള്ള ഇടതുപക്ഷ പ്രവർത്തകരും പാർട്ടി നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.