Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെയും കുഞ്ഞിനെയും...

ഭാര്യയെയും കുഞ്ഞിനെയും ഭാര്യ മാതാവിനെയും തീകൊളുത്തി െകാലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

text_fields
bookmark_border
suicid
cancel

കളമശ്ശേരി: ഭാര്യെയയും ഭാര്യമാതാവിെനയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും തീ കൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച മൂന്നുപേരും മരിച്ചു. കിഴക്കമ്പലം പട്ടിമറ്റം കീച്ചിറചാലിൽ പരേതനായ ഉണ്ണികൃഷ്ണെൻറ ഭാര്യ ആനന്ദവല്ലി (54), മകൾ ബിന്ദു(29), മകന്‍ ശ്രീഹരി (നവനീത്), ഇവരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ചേർത്തല വാരനാട് തോപ്പുവേലി വീട്ടിൽ സിജി (39) എന്നിവരാണ് മരിച്ചത്.

കൊച്ചി സര്‍വകലാശാല കാമ്പസിനുസമീപം വിദ്യാനഗർ റോഡിലെ വാടകവീട്ടിൽ ഞായറാഴ്ച പുലര്‍ച്ച രണ്ടോടെയാണ് സംഭവം. നിലത്ത് പായില്‍ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും ബിന്ദുവിെൻറ മാതാവിനെയും തീ കൊളുത്തിയശേഷം സിജി ആത്മഹത്യ ചെയ്യുകയായിരുന്നു.

ശരീരമാസകലം പൊള്ളലേറ്റ് മരണവെപ്രാളത്തിൽ വീടിന് പുറത്തിറങ്ങിയ ആനന്ദവല്ലിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഓടിക്കൂടിയവരോട് അകത്ത് ആളുണ്ടെന്നും സിജിയാണ് തീ കൊളുത്തിയതെന്നും ആനന്ദവല്ലി അലമുറയിട്ട് പറഞ്ഞു. നാട്ടുകാർ വീട്ടിൽ കയറി നോക്കിയപ്പോൾ കത്തിക്കരിഞ്ഞനിലയിൽ കണ്ട ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സിജിയെ വീടിന് പിന്നിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ആനന്ദവല്ലിയെ െപാലീസും സമീപവാസികളും ചേർന്ന് ഉടൻ കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിെച്ചങ്കിലും ഞായറാഴ്ച രാവിലെ 10.15 ഓടെ മരിച്ചു.

90 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്ന ആനന്ദവല്ലിയുടെ മൊഴി കളമശ്ശേരി മജിസ്ട്രേറ്റ് രഘുനാഥ് രേഖപ്പെടുത്തി. സിജിയും ബിന്ദുവും തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് മൊഴിയിലുണ്ട്. ബിന്ദു ചേർത്തലയിെല സഹോദരൻ രതീഷിെൻറ അടുക്കലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇത് സിജിയെ അസ്വസ്ഥനാക്കിയിരുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഇവർ ഇവിടെ താമസിക്കാനെത്തിയത്. നാട്ടിൽ കൽപണിക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു സിജി. ഇയാൾക്ക് നാട്ടിൽ ഭാര്യയും മൂന്നുമക്കളുമുണ്ട്.

നാലുവർഷം മുമ്പ് വീട് വിട്ടിറങ്ങിയ സിജിയെക്കുറിച്ച് വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. സിജിയെ കാണാനിെല്ലന്നുകാണിച്ച് ഭാര്യയും ബന്ധുക്കളും െപാലീസിൽ പരാതിയും നൽകിയിരുന്നു. സിജിയുടെ ഡയറിയിൽനിന്ന് െപാലീസിന് ലഭിച്ച ഫോൺ നമ്പറിൽനിന്നാണ് ബന്ധുക്കളെ കണ്ടെത്താനായത്.ബിന്ദു ക്ഷേത്രത്തിൽ പുള്ളുവൻപാട്ടിന് പോയിരുന്നു. ഇതിനിടെയാണ് സിജിയുമായി അടുപ്പത്തിലായത്. സിജിയുടെ മൃതദേഹം ചേർത്തലയിലെ വീട്ടുവളപ്പിലും കുഞ്ഞിനെ കാക്കനാട്ടെ പൊതുശ്മശാനത്തിലും മറ്റുള്ളവരെ കളമശ്ശേരി നഗരസഭ ശ്മശാനത്തിലും സംസ്കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam news
News Summary - Man Set Fire on Wife and Son, then Suicide - Kerala News
Next Story