അമ്പത് രൂപയെടുക്കാൻ ശ്രമിച്ചതിന് മർദിച്ചുകൊന്നു; പ്രതികൾ അറസ്റ്റിൽ
text_fieldsതൃശൂർ: പടിഞ്ഞാറെക്കോട്ടയിൽ കോർപറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനക്കൊടി സ്വദേശി മാമ്പുള്ളി രാജേഷി (50) െൻറ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതികൾ പിടിയിൽ.
ഒല്ലൂർ കുരിയച്ചിറ മരത്താറയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (ഗുരുവായൂർ ഉണ്ണി -47), ചാവക്കാട് ഒരുമനയൂർ മുത്തമ്മാവ് വലിയകത്ത് തോട്ടുങ്ങൽ വീട്ടിൽ ഫൈസൽ (36), വെങ്ങിണിശേരി കാര്യാടൻ വീട്ടിൽ ഷിജു (35) എന്നിവരാണ് അറസ്റ്റിലായത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വയറിനുള്ളിൽ രക്തസ്രാവവും ക്ഷതവുമുള്ളതായി കണ്ടെത്തിയിരുന്നു.
രാജേഷ് നഗരത്തിലെ കടത്തിണ്ണകളിലും മറ്റുമാണ് രാത്രിയിൽ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച പടിഞ്ഞാറെകോട്ടയിലെ കള്ളുഷാപ്പിൽ അമ്പത് രൂപക്ക് വേണ്ടി രാജേഷും പ്രതികളും തമ്മിൽ തർക്കമുണ്ടായിരുന്നു. മദ്യപിക്കാനായി ഉണ്ണിയുടെ പോക്കറ്റിൽ നിന്ന് അമ്പത് രൂപ രാജേഷ് എടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.