പി. മോഹനെൻറ മകനേയും മരുമകളേയും അക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു
text_fieldsകക്കട്ടിൽ: നവംമ്പർ 17ലെ ബി.ജെ.പി ഹർത്താലിൽ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനെൻറ മക നെയും മകെൻറ ഭാര്യയെയും ആക്രമിച്ച കേസിലെ പ്രതിക്ക് വെട്ടേറ്റു. കേസിലെ പ്രതികളിലൊരാ ളും ആർ.എസ്.എസ് പ്രവർത്തകനുമായ പൊയികയിൽ ശ്രീജു (35)വിനെയാണ് ശനിയാഴ്ച ഒരുമണിയോട െ കാറിലെത്തിയ സംഘം അമ്പലകുളങ്ങര ടൗണിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ശ്രീജുവിെൻറ ഇടത് കാലിനും വലതു കൈക്കും പുറത്തും സാരമായി പരിക്കേറ്റിട്ടുണ്ട്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്കുശേഷം ഇയാളെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിമാൻഡിലായിരുന്ന ഇയാൾ കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.
അമ്പലകുളങ്ങര നിട്ടൂർ റോഡിന് സമീപം ബൈക്ക് നിർത്തിയ ഉടനെയാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. നാലംഗ സംഘമാണ് ആക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച സൂചന. സ്ഥലത്ത് കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹിന്ദു െഎക്യവേദി അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിലാണ് പി. മോഹനെൻറ മകനും സി.പി.എം തയ്യുള്ളതിൽ ബ്രാഞ്ച് അംഗവുമായ ജൂലിയസ് നികിദാസ്, ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ മനോമി എന്നിവർക്ക് മർദനമേറ്റത്. ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തിയാണ് ഒരു സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ ജൂലിയസ് നികിദാസിന് സാരമായി പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.