Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയുടെ ആത്മഹത്യ...

വീട്ടമ്മയുടെ ആത്മഹത്യ സുഹൃത്തിൻെറ വിവാഹത്തിൽ മനംനൊന്ത്; കുമ്മിൾ സ്വദേശിയായ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
arun-s-nair
cancel
camera_alt???? ????. ????

കിളിമാനൂർ (തിരുവനന്തപുരം): രണ്ടു മക്കളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മിൾ ഈട്ടിമൂട് അശ്വതി ഭവനിൽ അരുൺ എസ്. നായർ (കണ്ണൻ, 27) ആണ് കിളിമാനൂർ പൊലീസിെൻറ പിടിയിലായത്. കിളിമാനൂർ കാട്ടുംപുറം മൂർത്തിക്കാവ് സ്വദേശിനിയായ വീട്ടമ്മയാണ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. ഓട്ടോയിൽ പാൽ വിതരണം ചെയ്യുന്ന ആളായിരുന്നു യുവാവ്. 

മരിച്ച വീട്ടമ്മയുമായി ഇയാൾക്ക് വർഷങ്ങളുടെ അടുപ്പമുണ്ട്. ഒരുവർഷം മുമ്പ് തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇവർ യാത്ര ചെയ്തിരുന്നു. കന്യാകുമാരിയിലെ ഒരു ലോഡ്ജിൽ െവച്ച് യുവാവ് ഇവരെ പീഡിപ്പിച്ചത്രെ. ഇവരുമായി അടുപ്പം സ്ഥാപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും യുവതിയുടെ സ്വർണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കുകയും ചെയ്തു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. 

യുവതി മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് പ്രതിയും മറ്റൊരു പെൺകുട്ടിയുമായി വിവാഹനിശ്ചയം നടന്നിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് സൂചന. മരിച്ച യുവതിയുടെ പക്കൽ നിന്ന് കണ്ടെടുത്ത കത്തിൽ പ്രതിയുടെ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വീശദികരിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് നട‌ത്തിയ അന്വേഷണത്തിലാണ് യുവാവിെൻറ പങ്ക് വ്യക്തമായത്. യുവതിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും മറ്റും പ്രതി സജീവമായി ഉണ്ടായിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം തന്നിലേക്ക് നീങ്ങുന്നെന്ന് മനസ്സിലാക്കിയ ഇയാൾ എറണാകുളത്തെ സുഹൃത്തിെൻറ അടുത്തേക്ക് ഒളിവിൽ പോകുകയായിരുന്നു. 

ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ സുരേഷിെൻറ നിർദേശാനുസരണം കിളിമാനൂർ എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാർ, എസ്.ഐ പ്രജു, സുരേഷ്കുമാർ, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കന്യാകുമാരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsuicidecrime newskerala news
News Summary - man arrested for suiciding a mother - kerala news
Next Story