Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃതമായി...

അനധികൃതമായി അരിഷ്ടവും  ആസവങ്ങളും സൂക്ഷിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
അനധികൃതമായി അരിഷ്ടവും  ആസവങ്ങളും സൂക്ഷിച്ചയാൾ അറസ്റ്റിൽ
cancel

വണ്ടൂർ: നടുവത്ത് തങ്ങൾപടിയിൽ പന്തലിങ്ങൽ റോഡിൽ പ്രവർത്തിച്ചിരുന്ന ശിഫ ആയുർവേദിക്സിൽ അനധികൃതമായി അരിഷ്ടവും ആസവങ്ങളും സൂക്ഷിച്ചതി‍െൻറ പേരിൽ ചെറുമുണ്ട മറ്റത്ത് മുഹമ്മദ് കോയയെ (67) നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറും സംഘവും അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് 58.50 ലിറ്റർ അരിഷ് ടാസവങ്ങൾ പിടികൂടി. 

ഇയാളിൽനിന്ന് ചികിത്സാരേഖകളില്ലാതെ വിൽപന നടത്തുന്ന അരിഷ്ടം തിരുവാലി, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ലോക്ഡൗൺ സമയത്ത് മദ്യത്തിന് പകരമായി ഉപയോഗിക്കുന്നതായി എക്സൈസ് ഇൻറലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ അരിഷ്ടാസവങ്ങൾ സൂക്ഷിച്ചത് കണ്ടെത്തുകയായിരുന്നു. 

മുമ്പ് കാളികാവ് അഞ്ചച്ചവിടിയിലും ഇയാൾ അനധികൃത സ്ഥാപനം നടത്തിയതിന് പൊലീസും ആരോഗ്യവകുപ്പും ചേർന്ന് പൂട്ടിച്ചിരുന്നു. തുടർന്ന് തിരുവാലി ചെറുമുണ്ടയിലെ വീടിനോട് ചേർന്ന് വീണ്ടും സ്ഥാപനം ആരംഭിക്കുകയായിരുന്നു. പരിശോധനക്ക് ഇൻറലിജൻസ് വിഭാഗം പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, കെ. ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർ സി. സുഭാഷ്, പി. രാജീവ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsarishtamvandoorAasavamAyurvedic medicinesMalappuram News
News Summary - man arrested for keeping arishtam illegally
Next Story