Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലേഷ്യയില്‍ നോമ്പും പെരുന്നാളും
cancel
camera_alt?????????? ????????????? ?????? ???????? ???????????? ??????????

ഒാരോ നാട്ടുകാർക്കും ജീവിതത്തിൽ ഏറ്റവും പ്രിയം തോന്നുക സ്വന്തം നാട്ടിലെ ആഘോഷങ്ങളെക്കുറിച്ച് ഒാർക്കാനാണ്.   ഒാണത്തെക്കുറിച്ചും വിഷുവിനെക്കുറിച്ചും ഇരു പെരുന്നാളുകളുടെ ആഘോഷത്തെക്കുറിച്ചും നിറമുള്ള ഒാർമകൾ മനസ്സിൽ സൂക്ഷിക്കുന്ന മലയാളി സുഹൃത്തുക്കളോട്  മലേഷ്യയിലെ ഉത്സവക്കാലമായ റമദാനെയും പെരുന്നാളിനെയും കുറിച്ച് അൽപം വിവരിക്കെട്ട. ഇവിടത്തെ പള്ളികളിലെ മധുരമായ ഖുർആൻ പാരായണത്തോടെയുള്ള തറാവീഹ് നമസ്കാരവും കണ്ണിനെയും കരളിനെയും ഒരുപോലെ കീഴടക്കുന്ന വിഭവങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന മലേഷ്യക്കാർ ലോകത്തിെൻറ ഏതു കോണിലാണെങ്കിലും റമദാനിൽ കുറച്ചു ദിവസമെങ്കിലും ഇവിടെ തങ്ങാനായി മടങ്ങിയെത്തുമായിരുന്നു. ഇപ്പോൾ ലോകത്തിെൻറ എല്ലാ കോണുകളിൽനിന്നും സഞ്ചാരികൾ ഇൗ കാലത്തെ പൊലിമ കാണാനും ആസ്വദിക്കാനും എത്തുന്നുണ്ടിവിടെ. 

റമദാൻ മാർക്കറ്റുകളിലൂടെ നടക്കുേമ്പാൾ തേനിലൂട്ടിയ ബാർബെക്യൂ ചിക്കൻ കാണുേമ്പാൾ കബാബുകൾ ഒാർമവരും, കരിക്കും പനംചക്കരയും ചേർത്ത് തയാറാക്കി വാഴയിലയിൽ വിളമ്പുന്ന മധുരവും കൺമുന്നിൽ ചതച്ചു പിഴിഞ്ഞെടുത്തു തരുന്ന കരിമ്പു ജ്യൂസും കാണുേമ്പാൾ മലയാളികൾക്ക് കേരളത്തിലെ ഉത്സവപറമ്പുകളിലൂടെ നടക്കുന്നത് മനസ്സിൽ വരും. നോമ്പുകാലത്ത് വീടുകളിലും പള്ളികളിലും തയാറാക്കുന്ന സ്പെഷൽ വിഭവമാണ് ബുബുർലാംബുക്. buburlambuk എന്ന് ഇൻറർനെറ്റിൽ തിരഞ്ഞാൽ വരുന്ന ചിത്രം കാണുേമ്പാൾ മലയാളികൾ ചോദിക്കും -ഇതു നമ്മുടെ നോമ്പു കഞ്ഞിയല്ലേ എന്ന്! 

ഇഫ്താറിനെത്തിയവർ
 


മിനാരങ്ങളുടെ ചാരെ...
പള്ളികൾ തേടിയുള്ള സഞ്ചാരമാണ് ചെറുപ്പക്കാർക്കും വയോധികർക്കുമിടയിൽ ഒരുപോലെ ട്രെൻഡായി മാറിയ പുതിയ റമദാൻ പതിവ്. സ്വന്തം പ്രദേശത്തെ പള്ളികളിൽ ആരാധന നിർവഹിക്കുക എന്ന രീതി മാറി രാജ്യത്തിലെ പലയിടങ്ങളിലെ നിറദീപങ്ങൾ വിളങ്ങിനിൽക്കുന്ന പള്ളികൾ സന്ദർശിക്കാൻ സഞ്ചാരികളെയെന്ന പോലെ നാട്ടുകാരും ഉത്സാഹിക്കുന്നു ഇപ്പോൾ. സെലാംഗോറിലെ സുൽത്താൻ അബ്ദുൽ അസീസ് മോസ്ക്, പുത്രജയ ജലാശയത്തിന് അഭിമുഖമായി നിൽക്കുന്ന ഇരുമ്പ് പള്ളി എന്നറിയപ്പെടുന്ന സുൽത്താൻ മിസാൻ മോസ്ക്, ട്രെൻഗ്ഗാനുവിലെ ഒഴുകുന്ന സഹറ മോസ്ക്... ഇവയിലെല്ലാം  കലാമേന്മയും ശിൽപഭംഗിയും പ്രകൃതിസൗന്ദര്യവും ആത്മീയതക്കൊപ്പം സംഗമിക്കുന്നു. കഴിഞ്ഞ റമദാനിൽ തറാവീഹ് നമസ്കാരം കഴിഞ്ഞ് സഹറ പള്ളിയുടെ വെണ്ണക്കൽ പടിയിലിരുന്ന് കടൽക്കാറ്റും കൊണ്ടിരുന്ന അവിസ്മരണീയമായ നിമിഷങ്ങളെക്കുറിച്ച് ഒരു ഇന്ത്യൻ സുഹൃത്ത് ഇൗയിടെയും സന്ദേശമയച്ചിരുന്നു.  

ഇദയങ്ങളുടെ ഇഴയടുപ്പം
കേരളത്തിലേതുപോലെ വിവിധ വിശ്വാസങ്ങൾ പുലർത്തുന്ന ആളുകൾ സന്തോഷപൂർവം ഒന്നിച്ചുപാർക്കുന്ന നാടാണ് ഞങ്ങളുടേത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും സ്കൂൾ- കോളജ് പൂർവ വിദ്യാർഥിക്കൂട്ടങ്ങളുമെല്ലാം ഒരുക്കുന്ന ഇഫ്താർ വിരുന്നുകൾ  പുനഃസമാഗമത്തിെൻറയും ആശയവിനിമയത്തിെൻറയും വേദികളാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, വിധവകൾ, ഭവനരഹിതർ എന്നിവർക്കെല്ലാം ഏറ്റവും മികച്ച വിരുന്നുകളൊരുക്കി  പങ്കുവെപ്പിെൻറ ദിനരാത്രങ്ങൾ കൂടിയാണ് റമദാൻ എന്ന് വ്യക്തമാക്കുന്നു ഒാരോരുത്തരും. വിവിധ കമ്പനികൾ കുഞ്ഞുങ്ങൾക്കായി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വിരുന്നുകളും ഉല്ലാസ പാർക്കുകളിൽ െറെഡുകളും സംഘടിപ്പിക്കുന്നു. കഴിഞ്ഞവർഷം ജൊഹോറിലെ സാൻറിയോ ഹെല്ലോ കിറ്റി തീംപാർക്കിൽ ഇവർക്കായി ഉല്ലാസയാത്ര ഒരുക്കി. ജപ്പാന് പുറത്ത് ആദ്യമായി തുറന്ന ഹെല്ലോ കിറ്റി പാർക്കാണിത്. വേദനകളും വിഷമങ്ങളുമെല്ലാം മറന്ന് കുട്ടികൾ ശരിക്കും കുട്ടിത്തം ആസ്വദിച്ചു. വൈകുന്നേരം പാർക്ക് വളപ്പിൽതന്നെ നോമ്പുതുറ നടത്തി.

പെരുന്നാൾ ദിനത്തിൽ പരമ്പരാഗത വസ്ത്രം ധരിച്ച് ലേഖകൻ സുഹൃത്തുക്കൾക്കൊപ്പം (ഫയൽ ചിത്രം)
 


പിതാവ്-മാതാവ് ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾക്ക് അൽപംകൂടി സാമ്പത്തികശേഷി ഉണ്ടായിരുന്നെങ്കിൽ ഇത്തരം സൗകര്യങ്ങളും സൗഭാഗ്യങ്ങളും കിട്ടുമായിരുന്നുവെന്ന് കുഞ്ഞുങ്ങൾ സങ്കടനിശ്വാസം പൊഴിക്കുന്ന വിഷമാവസ്ഥ ഇല്ലാതാക്കാൻ ഇത്തരം പ്രവൃത്തികൾ ഉപകരിക്കും. വിനോദസഞ്ചാര-പൈതൃക കേന്ദ്രങ്ങൾക്കു മുന്നിലെ ഇഫ്താർ വിരുന്നുകളിൽ നാട് മുഴുവൻ പങ്കുചേരും. അതിവിടെ മത ചടങ്ങല്ല, പൊതു ചടങ്ങാണ്. തലസ്ഥാനനഗരിയായ ക്വാലാലംപുരിൽ ദതാരൻ മെർഡെക്ക, ജലൻ രാജ എന്നിവിടങ്ങളിലെല്ലാം നടക്കുന്ന സമൂഹ നോമ്പുതുറ നാടിെൻറ അടുപ്പം ബോധ്യപ്പെടുത്തും. ഭക്ഷണവണ്ടികളിൽനിന്നോ റമദാൻ മാർക്കറ്റുകളിൽനിന്നോ വാങ്ങിയ ഭക്ഷണവും പാനീയങ്ങളുമായി പുല്ലിലും പായയിലും ഇരുന്ന് നോമ്പുതുറക്കാൻ നാനാ ദേശങ്ങളിൽനിന്നാണ് ആളെത്തുക. മൂറിഷ് വാസ്തുകല ചാരുതയുടെ ഉത്തമ ദൃഷ്ടാന്തമായ ബാൻഗുനാൻ സുൽതാൻ അബ്ദു സമദയുടെ ചുറ്റുപാടും സ്വാതന്ത്ര്യദിന വും (ആഗസ്റ്റ് 31) ദേശീയദിന വും (സെപ്റ്റംബർ 16) കഴിഞ്ഞാൽ ഏറ്റവുമധികം ആളുകളെത്തുക ഇഫ്താറുകൾക്കാണ്. പണ്ട് ഫെഡറൽ-ഹൈകോടതികൾ പ്രവർത്തിച്ചിരുന്ന ഇവിടം ഇന്ന് ഞങ്ങളുടെ സാംസ്കാരിക ആസ്ഥാനമാണ്.

പെരുന്നാൾ സന്തോഷങ്ങൾ
എെൻറ ബന്ധത്തിൽപ്പെട്ട ഒന്നാം ഗ്രേഡുകാരൻ  കുരുന്നിനോട് സ്കൂളിലെ ടീച്ചർ ഇൗദിനെക്കുറിച്ച് ചോദച്ചെത്രെ -അവൻ കുഞ്ഞിക്കണ്ണുകൾ വിടർത്തി, വായ് നിറച്ചു പറഞ്ഞു: റമദാെൻറ അവസാനദിവസം ഞങ്ങളുടെ വീട്ടിൽ എല്ലാവരും നിറയെ നിറങ്ങളുള്ള കുപ്പായങ്ങളിടും, പെരുന്നാൾ കൈനീട്ടമായി ദുയിത്രായ കിട്ടും...  ശരിയാണത്. എന്നോട് നിങ്ങൾ പെരുന്നാളിനെക്കുറിച്ചു ചോദിച്ചാലും ആ കുഞ്ഞൻ പറഞ്ഞതുതന്നെ ഞാനും ആവർത്തിക്കുക.  ഇൗദ് മലേഷ്യയുടെ നിറമാണ്, നിറവാണ്. പരമ്പരാഗത വസ്ത്രമായ  ബാജു മെലായു പുരുഷൻമാരും ബാജുകുരുങ് സ്ത്രീകളും ധരിക്കും.  ദുയിത്രായ എന്ന പെരുന്നാൾപടി മുതിർന്നവർ ഇളയവർക്ക് നൽകും, അതുപോലെ പ്രായമായവർക്ക് ഇളമുറക്കാരും എത്തിക്കും. പണവും നാണയവും നിറച്ച ചെറുെപാതികളായാണ് അവ നൽകുക. കുട്ടികൾ കിട്ടിയ തുക തിരിച്ചും മറിച്ചും എണ്ണിക്കൊണ്ടിരിക്കും ആർക്കാണ് കൂടുതൽ കിട്ടിയതെന്ന് കണക്കെടുക്കും.

പെരുന്നാൾ സൽക്കാരത്തിന് വിഭവങ്ങളൊരുക്കുന്നവർക്കൊപ്പം ലേഖകൻ (ഇടത്ത്)
 


ഇൗ ശീലം നിങ്ങളുടെ നാട്ടിലും സമാനമായിരിക്കുമല്ലോ. പെരുന്നാൾ സുദിനം കഴിഞ്ഞാലും ഒരുമാസം നീണ്ടുനിൽക്കും ഇവിടെ ആഘോഷങ്ങൾ. എല്ലാ ആഘോഷങ്ങളും ഞങ്ങളിങ്ങനെ മാസങ്ങൾക്കപ്പുറവും കൊണ്ടാടും. ബന്ധങ്ങളും സൗഹൃദങ്ങളും പുതുക്കാനും ദൃഢപ്പെടുത്താനും ഉപകരിക്കുന്നുവെന്നതിനാൽ ആഘോഷങ്ങൾക്ക് എത്ര ദൈർഘ്യമേറിയാലും സന്തോഷമാണ്. വീടും മനസ്സും തുറന്നിട്ടുള്ള സൽക്കാരമാണ് ഇവിടത്തെ ആഘോഷവേളകളിലെ മറ്റൊരു പ്രത്യേകത. ഏതാണ്ട് എല്ലാ വീട്ടുകാരും അതിഥികളെ വരവേൽക്കാനുള്ള മത്സരത്തിലായിരിക്കും. ബന്ധുക്കളും പരിചയക്കാരും ആവണമെന്നില്ല, കണ്ടുമുട്ടുന്ന ഏതൊരാളും ഇൗ വേളയിൽ ഞങ്ങൾക്കു വിശിഷ്ടാതിഥികളാണ്. മലേഷ്യയുടെ സാമൂഹിക െഎക്യവും നന്മയും സഹിഷ്ണുതയും ഏറ്റവും പ്രകടമാവുന്ന നാളുകളാണിത്. നിങ്ങൾ ഇൗ ദിനങ്ങളിൽ മലേഷ്യയിലേക്ക് വരുന്നുവെന്നിരിക്കെട്ട -ഭക്ഷണശാലകളാവില്ല, ഇവിടത്തെ ഭവനങ്ങളായിരിക്കും നിങ്ങളെ വിരുന്നൂട്ടുക. 

തയാറാക്കിയത്: സവാദ് റഹ്മാൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysian eid
News Summary - malaysian eid
Next Story