Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസന്ദീപിെൻറ തിരോധാനം:...

സന്ദീപിെൻറ തിരോധാനം: ഹൈവേ കൊള്ളസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം

text_fields
bookmark_border
സന്ദീപിെൻറ തിരോധാനം: ഹൈവേ കൊള്ളസംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം
cancel

ബംഗളൂരു: കോഴിക്കോട്ടുനിന്ന് കർണാടകയിൽ ൈബക്ക് സഞ്ചാരത്തിനിറങ്ങിയ യുവാവിനെ ചിക്കമഗളൂരു ഹരിഹരപുരക്ക് സമീപം കാണാതായ സംഭവത്തിൽ ഹൈവേ കൊള്ളസംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം. തൊണ്ടയാട് പാലാഴി ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ‘െഎബേർഡ്’ മീഡിയ കമ്പനിയിലെ മാർക്കറ്റിങ് മാനേജറും കുറ്റ്യാടി മൊകേരി സ്വദേശിയുമായ എസ്. സന്ദീപിനെ(34)യാണ് ഞായറാഴ്ച ഉച്ചയോടെ കാണാതായത്.

കർണാടകയിലെ ൈഹവേകളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നവരെയും കാറുകളിൽ കുടുംബസമേതം യാത്രചെയ്യുന്നവരെയും കവർച്ച ചെയ്യുന്ന സംഘങ്ങൾ നിരവധിയാണ്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ തെരഞ്ഞുപിടിച്ച് കൊള്ളയടിക്കുന്ന ഇത്തരം സംഘങ്ങളിലേക്കാണ് കേരള-കർണാടക പൊലീസ് സംഘം സംയുക്തമായി നടത്തുന്ന അന്വേഷണം ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്. ചിക്കമഗളൂരുവിെൻറ സമീപ ജില്ലയായ ദാവൻകരെയിൽ വ്യാഴാഴ്ച അന്വേഷണ സംഘം തിരച്ചിൽ നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിട്ടില്ല. സന്ദീപിനെ തിരഞ്ഞുപോയ സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന സംഘവും ഹരിഹരപുരയിൽ തങ്ങുകയാണ്.

സന്ദീപിെൻറ തിരോധാനത്തിനുപിന്നിൽ ഹൈവേ കൊള്ളസംഘങ്ങളുടെ സാധ്യതയാണ് കൂടുതലും കൽപിക്കപ്പെടുന്നത്. സന്ദീപിെൻറ ബൈക്കിന് കേടുപാടുകളൊന്നുമില്ലെങ്കിലും ൈബക്ക് നിർത്തിയിട്ടതിന് അൽപം അകലെയായി തുംഗ നദിക്കരയിൽനിന്ന് യുവാവിെൻറ വാച്ച് തകർന്ന നിലയിൽ കണ്ടെത്തിയതാണ് സംശയമുളവാക്കുന്നത്. സന്ദീപിെൻറ മൊബൈൽഫോണും പഴ്സും ബൈക്കിെൻറ ചാവിയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. ൈബക്കും വാച്ചും നദിക്കരയിൽ കണ്ടെത്തിയത് ശ്രദ്ധതിരിച്ചുവിടാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പുഴയിൽ മുങ്ങൽ വിദഗ്ധരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ ഒരു സൂചനയും കണ്ടെത്താനാവാത്തതാണ് ഇൗ സംശയത്തിന് കാരണം.

കർണാടകയിൽ വീരാജ്പേട്ട^ മൈസൂരു, ഗുണ്ടൽപേട്ട്^ ബംഗളൂരു റോഡുകളും മാണ്ഡ്യ, രാമനഗര, ഹാസൻ, ദാവൻകരെ, ചിക്കമഗളൂരു ഭാഗങ്ങളും ഹൈവേ കവർച്ചാസംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. വാഹനങ്ങൾ തട്ടിയെടുക്കുന്നതിന് പകരം പണം, മൊൈബൽഫോൺ, സ്വർണം തുടങ്ങിയവയാണ് ഇത്തരം കവർച്ചാസംഘങ്ങളുടെ ലക്ഷ്യം. മാസങ്ങൾക്കുമുമ്പ് ഗുണ്ടൽപേട്ട്, ഹുൻസുർ, മൈസൂരു, രാമനഗര ഭാഗങ്ങളിൽ കേരള രജിസ്ട്രേഷനുള്ള വാഹനങ്ങൾ തടഞ്ഞ് കൊള്ള പതിവായിരുന്നു. മലയാളി സന്നദ്ധ സംഘടനകളുടെ പരാതിയെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് കൊള്ളസംഘങ്ങൾ തൽക്കാലത്തേക്ക് പിൻവലിഞ്ഞത്.

ശനിയാഴ്ച പുലർച്ചെ തെൻറ കെ.എൽ. 18 വി. 911 യു.എം റെനഗേഡ് കമാൻഡോ ബൈക്കിലാണ് സന്ദീപ് കർണാടകയിലേക്ക് തിരിച്ചത്. ഒാഫ് റോഡ് യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന സന്ദീപ് ജോലിക്കിടയിലെ സമ്മർദങ്ങളിൽനിന്ന് മുക്തിതേടാൻ യാത്രകളെയാണ് ആശ്രയിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ കോഴിക്കോടുനിന്ന് പുറപ്പെട്ട് വീരാജ്പേട്ട, പെരിയപട്ടണ വഴി ചിക്കമഗളൂരുവിലെ മുല്ലയാനഗിരിയിലെത്തി ശനിയാഴ്ച രാത്രി അവിടെ തങ്ങുകയായിരുന്നു.

യാത്രയുടെ ഒാരോ ഘട്ടത്തിലും വിവരങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സന്ദീപ് ഞായറാഴ്ച ഉച്ചയോടെ ശൃംഗേരിയിൽനിന്ന് കാട്ടിലെ മൺപാതയിൽനിന്ന് എടുത്ത ചിത്രം അവസാനമായി പോസ്റ്റ് ചെയ്തിരുന്നു. ഉച്ചക്ക് ശേഷം ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലായിരുന്നു. പിന്നീട് യുവാവിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. കോഴിക്കോട് നല്ലളം സ്റ്റേഷനിലെ എ.എസ്.െഎ സുരേഷ് ബാബു, സിവിൽ ഒാഫിസർ തഹ്സീം എന്നിവരും ചിക്കമഗളൂരു ഹരിയപുര എസ്.െഎ രഘുനാഥ്, കൊപ്പ സി.െഎ. മഞ്ജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamissingkerala newsmalayalam newsSandeepmalayali youth
News Summary - malayali youth missing in karnataka -kerala news
Next Story