മലയാളി വിദ്യാർഥിയുടെ കൊലപാതകം: പിടിയിലായ നാലുപേർ കസ്റ്റഡിയിൽ
text_fieldsബംഗളൂരു: മലയാളി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാലുപേരെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് (എ.സി.എം.എം) കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ വി. നിരഞ്ജൻകുമാറിെൻറ മകൻ എൻ. ശരത്താണ് കൊല്ലപ്പെട്ടത്.
ശരത്തിെൻറ സുഹൃത്ത് എച്ച്.പി. വിശാൽ, വിനയ് പ്രസാദ്, കരൺ പൈ, വിനോദ് കുമാർ എന്നിവരാണ് പിടിയിലായത്. കാബ് ഡ്രൈവർ ശാന്ത്കുമാർ ഒളിവിലാണ്. കൂടുതൽ ചോദ്യം ചെയ്യാനായി അന്വേഷണസംഘം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. പ്രസാദിെൻറ കടം വീട്ടുന്നതിനാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്. അരക്കോടി മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം പൊലീസ് പിടിക്കപ്പെടുമെന്ന് കണ്ടതോടെയാണ് ശരത്തിനെ കൊലപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
