പൊന്നാനി താലൂക്കിലെ ആൻറിജെൻ പരിശോധന: പോസിറ്റിവായത് 128 പേർക്ക്
text_fieldsപൊന്നാനി: കോവിഡ് വ്യാപന തോത് അറിയാനായി പൊന്നാനി താലൂക്കിൽ നടത്തിയ ആൻറിജെൻ പരിശോധന ഭൂരിഭാഗവും പൂർത്തിയായപ്പോൾ പോസിറ്റിവായത് 128 പേർക്ക്. താലൂക്കിൽ ഏറ്റവും കൂടുതൽ പരിശോധന നടന്ന പൊന്നാനി നഗരസഭ പരിധിയിലാണ് ഏറെയും പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
പരിശോധന പൂർത്തിയായ നഗരസഭ പരിധിയിൽ മാത്രം 113 പേർക്കാണ് ആൻറിജെൻ പോസിറ്റിവായത്. ആൻറിജെൻ പോസിറ്റിവായവർക്കെല്ലാം കോവിഡ് പോസിറ്റിവാകുകയും ചെയ്തു.
തിങ്കളാഴ്ച മാത്രം 19 പേരുടെ ആൻറിജെൻ ഫലം പോസിറ്റിവായി. എന്നാൽ, പഞ്ചായത്ത് പരിധികളിൽ വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ് ആൻറിജെൻ പോസിറ്റിവായത്. മാറഞ്ചേരിയിൽ മൂന്ന്, വെളിയങ്കോട്, എടപ്പാൾ, കാലടി, പെരുമ്പടപ്പ്, ആലങ്കോട്, വട്ടംകുളം രണ്ട് വീതവും കുറ്റിപ്പുറം പഞ്ചായത്തിൽ ഒരാൾക്കുമാണ് പോസിറ്റിവായത്.
നന്നംമുക്കിൽ ആർക്കും പോസിറ്റിവില്ല. അതേസമയം, പൊന്നാനിയിൽ തിങ്കളാഴ്ച നടന്ന ആൻറിജെൻ പരിശോധനയിൽ വാർഡ് 39ൽ 12 പേർക്കും 38ൽ മൂന്ന് പേർക്കും 31ൽ ഒരാൾക്കും 32ൽ മൂന്നുപേർക്കും ആൻറിജെൻ ടെസ്റ്റ് പോസിറ്റിവായി. ഈ 19 പേരെയും വിദഗ്ധ പരിശോധനക്കായി മഞ്ചേരിയിലേക്ക് കൊണ്ടുപോയി.ആൻറിജെൻ പോസിറ്റിവായവരുമായി സമ്പർക്കമുള്ളവർ നിരീക്ഷണത്തിൽ കഴിയാനാണ് ആരോഗ്യ വകുപ്പിെൻറ നിർദേശം. വട്ടംകുളം പഞ്ചായത്തിലെ പരിശോധന പൂർത്തിയായാൽ മാത്രമേ ഇനി കൂടുതൽ പോസിറ്റിവുണ്ടെന്ന് വ്യക്തമാവൂ.
ഇതുവരെ നടന്നത്
8746 പരിശോധനകൾ
പൊന്നാനി: കോവിഡ് സമൂഹ വ്യാപന വ്യാപ്തി കണ്ടെത്താൻ പൊന്നാനി താലൂക്കിൽ ആരംഭിച്ച ആൻറിജെൻ പരിശോധന വട്ടംകുളം പഞ്ചായത്തൊഴികെ പൂർത്തിയായി. ആദ്യം കോവിഡ് സ്ഥിരീകരിച്ചത് എടപ്പാളിലെ ഡോക്ടർമാർക്കായതിനാൽ ആശുപത്രി നിലനിൽക്കുന്ന വട്ടംകുളം പഞ്ചായത്തിൽ കൂടുതൽ പരിശോധനകൾ വിവിധ ക്ലസ്റ്ററുകളിലായി നടത്തുന്നുണ്ട്. ഇതിനാലാണ് വട്ടംകുളം പഞ്ചായത്തിൽ പരിശോധന നീളുന്നത്.
ആകെ 9000 ആൻറിജെൻ പരിശോധനകളാണ് താലൂക്കിൽ നടക്കുന്നത്. പൊന്നാനി നഗരസഭ പരിധിയിലാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് നടന്നത്. വിവിധ ക്ലസ്റ്ററുകളിലായി 2347 പേരുടെ പരിശോധനയാണ് നഗരസഭ പരിധിയിൽ മാത്രം നടന്നത്. മാറഞ്ചേരിയിൽ 747, വെളിയങ്കോട് 713, പെരുമ്പടപ്പിൽ 736, നന്നംമുക്കിൽ 631, ആലങ്കോട് 736, കാലടിയിൽ 70, തവനൂരിൽ 725, എടപ്പാളിൽ 811 പേരുടെയും പരിശോധന പൂർത്തിയായി. വട്ടംകുളം പഞ്ചായത്തിൽ ഇതിനകം 618 ടെസ്റ്റുകളാണ് നടത്തിയത്. 51 വാർഡുകളുള്ള പൊന്നാനി നഗരസഭയിൽ 20 വാർഡുകളിൽ മാത്രമാണ് ടെസ്റ്റ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.