യുവാവിനെ കാണാതായിട്ട് ഒരുമാസം; കണ്ണീരോടെ കുടുംബം
text_fieldsചങ്ങരംകുളം: ഒരുമാസം മുമ്പ് പന്താവൂരില്‍നിന്ന് കാണാതായ യുവാവിനെ ഇതുവരെയും കണ്ടെത്താനായില്ലെന്ന പരാതിയുമായി കണ്ണീരോടെ കുടുംബം. എടപ്പാൾ സ്വദേശിയും പന്താവൂരിൽ താമസക്കാരനുമായ കിഴക്കെ വളപ്പില്‍ ഹനീഫയുടെ മകന് ഇർഷാദിനെയാണ് ജൂൺ 11 മുതൽ കാണാതായത്. രാത്രി എട്ടിന് വ്യാപാരാവശ്യത്തിന് എന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ഇര്‍ഷാദിനെ കുറിച്ച് ഒരുദിവസം കഴിഞ്ഞ് വിവരമൊന്നും ലഭിക്കാതെ വന്നതോടെ പിതാവ് ചങ്ങരംകുളം പൊലീസിൽ പരാതി നല്കി.
പരിചയമില്ലാത്ത കമ്പനിയുടെ ആളുകളുടെ കൂടെ യാത്രതിരിക്കുമ്പോൾ 1,50,000 രൂപ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായും കൂട്ടുകാർ മൊബൈൽ ഫോൺ വാങ്ങിക്കാനായി നൽകിയ തുകയും ചേര്‍ത്ത് അഞ്ച് ലക്ഷത്തോളം രൂപയും രണ്ടു ലാപ്ടോപ്പും കൈവശമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും കലക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി കാത്തിരിക്കുകയാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.