Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 12:58 AM IST Updated On
date_range 6 Sept 2017 12:58 AM ISTമലപ്പുറം പാസ്പോർട്ട് ഒാഫിസ് കോഴിക്കോേട്ടക്ക്
text_fieldsbookmark_border
മലപ്പുറം: മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് അടച്ചുപൂട്ടി കോഴിക്കോട് ഒാഫിസിൽ ലയിപ്പിക്കാൻ നീക്കം. നേരത്തെയും ഇത്തരം ശ്രമം ഉണ്ടായിരുന്നുവെങ്കിലും ഉന്നത ഇടപെടലിനെ തുടർന്ന് മാറ്റിയിരുന്നു. കഴിഞ്ഞ മാസം താനെ മേഖല ഒാഫിസ് മുംബൈ പാസ്പോർട്ട് ഒാഫിസിൽ ലയിപ്പിച്ചതോടെ മലപ്പുറം പാസ്പോർട്ട് ഒാഫിസിെൻറ നിലനിൽപ്പും സംശയത്തിലായി. ഉടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
മേഖല ഒാഫിസ് മാറ്റിയാലും പാസ്പോർട്ട് േസവാകേന്ദ്രം മലപ്പുറത്ത് നിലനിർത്തും. അപേക്ഷ സ്വീകരിക്കുന്നതിനും മറ്റു നടപടികൾക്കും ഇതിനാൽ തടസ്സം നേരിടില്ല. നിലവിലുള്ള സേവാകേന്ദ്രങ്ങൾക്ക് 50 കിലോമീറ്റർ പരിധിയിൽ മുഖ്യതപാൽ ഒാഫിസുകളിൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. മലപ്പുറത്ത് തിരൂരിലോ പൊന്നാനിയിലോ ഇത്തരം കേന്ദ്രം വരും. മലപ്പുറത്തെ 38 ജീവനക്കാരെയും കോഴിക്കോേട്ടക്ക് മാറ്റും. ജില്ലയിലെ സേവാകേന്ദ്രങ്ങളുടെ നിയന്ത്രണം കോഴിക്കോട്ടുനിന്നാകും. ജില്ലയിൽ നിന്നുള്ള പാസ്പോർട്ട് പ്രിൻറിങും വിതരണവും അവസാനിക്കും.
നേരിട്ടും അടിയന്തരമായും പാസ്പോർട്ട് ലഭിക്കാനും പൊലീസും കോടതിയും ഇടപെട്ട കേസുകളിൽ തടസ്സങ്ങൾ നീക്കാനും മേഖല ഒാഫിസിൽ എത്തേണ്ടതുണ്ട്. മലപ്പുറം ഒാഫിസ് കോഴിക്കോേട്ടക്ക് മാറുന്നതോടെ ഇൗ ആവശ്യങ്ങൾക്ക് ജില്ലയിൽ നിന്നുള്ളവർ പ്രയാസപ്പെടും. ദിവസവും 20ൽ താഴെ പേർ ഇത്തരം ആവശ്യങ്ങൾക്കായി മലപ്പുറം മേഖല കേന്ദ്രത്തിൽ എത്തുന്നുണ്ട്. ശരാശരി രണ്ടര ലക്ഷം പാസ്പോർട്ടുകൾ വർഷവും മലപ്പുറത്ത് പുതുതായി നൽകുന്നു. 2.45 ലക്ഷമാണ് കോഴിക്കോട് മേഖല ഒാഫിസിലെ കണക്ക്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകളും പരിഗണിക്കുന്നത് കോഴിക്കോട് ഒാഫിസിലാണ്. മലപ്പുറത്തെ അപേക്ഷകളും കൂടി എത്തുന്നതോടെ ഇവ ഇരട്ടിക്കും.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ഒാഫിസിന് 1.25 ലക്ഷമാണ് ഇതുവഴി മാസം ചെലവ്. കോഴിക്കോടിൽ ലയിപ്പിച്ചാൽ ടെലിഫോൺ, വൈദ്യുതി, വാഹനച്ചെലവുകൾ അടക്കം വൻ തുക ലാഭിക്കാമെന്നതും കണക്കിലെടുത്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മലപ്പുറം പാസ്പോർട്ട് ഒാഫിസർ ജി. ശിവകുമാർ പറഞ്ഞു. അതേസമയം, വാക്കാലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2006ലാണ് കോഴിക്കോട് നിന്ന് വിഭജിച്ച് പാലക്കാട്, മലപ്പുറം ജില്ലകൾക്കായി മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് പ്രവർത്തനം തുടങ്ങിയത്. 2015ൽ പാലക്കാട് ജില്ല കൊച്ചി പാസ്പോർട്ട് ഒാഫിസുമായി ബന്ധിപ്പിച്ചു. ഇതോടെ ഒരു ജില്ലക്ക് മാത്രമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക പാസ്പോർട്ട് ഒാഫിസായി മലപ്പുറം. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് സംസ്ഥാനത്തെ മറ്റു മേഖല ഒാഫിസുകൾ.
മേഖല ഒാഫിസ് മാറ്റിയാലും പാസ്പോർട്ട് േസവാകേന്ദ്രം മലപ്പുറത്ത് നിലനിർത്തും. അപേക്ഷ സ്വീകരിക്കുന്നതിനും മറ്റു നടപടികൾക്കും ഇതിനാൽ തടസ്സം നേരിടില്ല. നിലവിലുള്ള സേവാകേന്ദ്രങ്ങൾക്ക് 50 കിലോമീറ്റർ പരിധിയിൽ മുഖ്യതപാൽ ഒാഫിസുകളിൽ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തുടങ്ങാനും പദ്ധതിയുണ്ട്. മലപ്പുറത്ത് തിരൂരിലോ പൊന്നാനിയിലോ ഇത്തരം കേന്ദ്രം വരും. മലപ്പുറത്തെ 38 ജീവനക്കാരെയും കോഴിക്കോേട്ടക്ക് മാറ്റും. ജില്ലയിലെ സേവാകേന്ദ്രങ്ങളുടെ നിയന്ത്രണം കോഴിക്കോട്ടുനിന്നാകും. ജില്ലയിൽ നിന്നുള്ള പാസ്പോർട്ട് പ്രിൻറിങും വിതരണവും അവസാനിക്കും.
നേരിട്ടും അടിയന്തരമായും പാസ്പോർട്ട് ലഭിക്കാനും പൊലീസും കോടതിയും ഇടപെട്ട കേസുകളിൽ തടസ്സങ്ങൾ നീക്കാനും മേഖല ഒാഫിസിൽ എത്തേണ്ടതുണ്ട്. മലപ്പുറം ഒാഫിസ് കോഴിക്കോേട്ടക്ക് മാറുന്നതോടെ ഇൗ ആവശ്യങ്ങൾക്ക് ജില്ലയിൽ നിന്നുള്ളവർ പ്രയാസപ്പെടും. ദിവസവും 20ൽ താഴെ പേർ ഇത്തരം ആവശ്യങ്ങൾക്കായി മലപ്പുറം മേഖല കേന്ദ്രത്തിൽ എത്തുന്നുണ്ട്. ശരാശരി രണ്ടര ലക്ഷം പാസ്പോർട്ടുകൾ വർഷവും മലപ്പുറത്ത് പുതുതായി നൽകുന്നു. 2.45 ലക്ഷമാണ് കോഴിക്കോട് മേഖല ഒാഫിസിലെ കണക്ക്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ അപേക്ഷകളും പരിഗണിക്കുന്നത് കോഴിക്കോട് ഒാഫിസിലാണ്. മലപ്പുറത്തെ അപേക്ഷകളും കൂടി എത്തുന്നതോടെ ഇവ ഇരട്ടിക്കും.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മലപ്പുറം ഒാഫിസിന് 1.25 ലക്ഷമാണ് ഇതുവഴി മാസം ചെലവ്. കോഴിക്കോടിൽ ലയിപ്പിച്ചാൽ ടെലിഫോൺ, വൈദ്യുതി, വാഹനച്ചെലവുകൾ അടക്കം വൻ തുക ലാഭിക്കാമെന്നതും കണക്കിലെടുത്തിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് മലപ്പുറം പാസ്പോർട്ട് ഒാഫിസർ ജി. ശിവകുമാർ പറഞ്ഞു. അതേസമയം, വാക്കാലുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2006ലാണ് കോഴിക്കോട് നിന്ന് വിഭജിച്ച് പാലക്കാട്, മലപ്പുറം ജില്ലകൾക്കായി മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് പ്രവർത്തനം തുടങ്ങിയത്. 2015ൽ പാലക്കാട് ജില്ല കൊച്ചി പാസ്പോർട്ട് ഒാഫിസുമായി ബന്ധിപ്പിച്ചു. ഇതോടെ ഒരു ജില്ലക്ക് മാത്രമായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക പാസ്പോർട്ട് ഒാഫിസായി മലപ്പുറം. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് സംസ്ഥാനത്തെ മറ്റു മേഖല ഒാഫിസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
