പാണ്ടിക്കാട്ട് പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം
text_fieldsപാണ്ടിക്കാട് (മലപ്പുറം): പോക്സോ കേസിൽ ഇരയായ പെൺകുട്ടി മൂന്നാം തവണയും ലൈംഗികാതിക്രമത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിക്കെതിരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തിൽ 2016 മുതൽ 2020 നവംബർ വരെ 32 കേസുകളാണ് പാണ്ടിക്കാട് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ 20ഒാളം പേരെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തതായി പാണ്ടിക്കാട് പൊലീസ് പറഞ്ഞു.
2016ൽ 13 വയസുള്ളപ്പോഴാണ് പീഡനത്തിന് ഇരയായ സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. 2016ലും 2017ലും പീഡനത്തിന് ഇരയായി നിർഭയ ഹോമിലേക്ക് മാറ്റിയ പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയിയുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പാണ് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ വീണ്ടും പെൺകുട്ടിയെ ബന്ധുക്കളോടൊപ്പം വിട്ടത്. എന്നാൽ, പിന്നീട് കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കൗൺസലിങ് നൽകുന്നതിലും അധികൃതർക്ക് വീഴ്ച പറ്റിയതായാണ് കണ്ടെത്തൽ.
ഇതിനുശേഷമാണ് 29 പോക്സോ കേസുകൾ ഇതേ പെൺകുട്ടി ഇരയായി പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016ൽ രജിസ്റ്റർ ചെയ്ത േകസിെൻറ വിചാരണ നടന്നുവരുന്നതിനിടെയാണ് വീണ്ടും ലൈംഗികാതിക്രമം ഉണ്ടായത്. അതേസമയം, ഇരയായ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ കുട്ടിയെ കണ്ടെത്തി കൗൺസലിങ് നടത്തിയതിെൻറ അടിസ്ഥാനത്തിലാണ് മൂന്നാമതും കുട്ടി പീഡനത്തിനിരയായ വിവരമറിഞ്ഞതെന്നും ഇൗ സംഭവത്തിലാണ് 29 പേർക്കെതിരെ കേസെടുത്തതെന്നും പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഷാജേഷ് ഭാസ്കർ പറഞ്ഞു.
രക്ഷിതാക്കളോ ബന്ധുക്കളോ പ്രതികളല്ലെങ്കിൽ കുട്ടികളെ അവർക്കൊപ്പം വിടാം. കുട്ടിയെ വിട്ടുകിട്ടാൻ രക്ഷിതാക്കൾ അപേക്ഷ നൽകിയിരുന്നു. തുടർന്ന്, ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസറുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കുട്ടിയെ വിട്ടുനൽകിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.