മലപ്പുറം മുണ്ടേരിയിൽ സൈന്യമെത്തി; ഹെലികോപ്ടറിൽ ഭക്ഷണമെത്തിച്ചു
text_fieldsമലപ്പുറം: കനത്തമഴയും ഉരുൾപൊട്ടലും നാശം വിതച്ചതോടെ ഒറ്റപ്പെട്ട മലപ്പുറം മുണ്ടേരിയിലെ ആദിവാസി കോളനികളിലു ള്ളവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളെത്തിക്കാൻ സൈന്യമെത്തി. ഹെലികോപ്റ്ററിലൂടെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ഭക്ഷണമെത്തിച്ചു
വാണിയംപുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി ആദിവാസി കോളനികളിലുള്ളവരാണ് കുടുങ്ങി കിടക്കുന്നത്. ചാലിയാറിലെ ഒഴുക്കിനു കുറവുള്ളതിനാൽ ബോട്ടു മാർഗം ആളുകളെ ഇക്കരെയെത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. ഒരു മണിക്കൂറിനകം മുഴുവൻ പേരെയും പുറത്തെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസേന.
മഴശക്തമായതിനെ തുടർന്ന് അധികൃതർ ഈ ഭാഗങ്ങളിലുള്ളവരോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഊരുവിട്ട് പുറത്തേക്ക് പോകാൻ ഇവർ തയാറായിരുന്നില്ല. രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം മുണ്ടേരിയില്‍ കുടുങ്ങിയിരുന്നു. ഭക്ഷണവും മറ്റ് സാധനങ്ങളും കയറിൽക്കെട്ടിയാണ് ഫയർഫോഴ്സ് വിവിധ ഊരുകളിൽ എത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.