Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപച്ചക്കൊടി പാറും

പച്ചക്കൊടി പാറും

text_fields
bookmark_border
malapuram-23
cancel

എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിലാണ് മലപ്പുറം ലോക്സഭ മണ്ഡലത്തിലെ വോട്ടർമാർ. വയ നാട്ടിൽ രാഹുൽ ഗാന്ധിയെവരെ തോൽപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഇടതുമുന്നണി നേതാക് കൾ പേക്ഷ, മലപ്പുറത്തിെൻറ കാര്യത്തിൽ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നില്ല. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംതവണ ജനവിധി തേടുന്ന മണ്ഡലത്തിൽ സി.പി.എം ഇറക്കിയിരിക്കുന്നത് യുവരക്തത്തെയാണ്. എസ്.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ വി.പി. സാനു. പ്രചാരണരംഗത്ത് സജീവമാണെങ്കിലും അട്ടിമറിസാധ്യത ആരും കൽപ്പിക്കുന്നില്ല. വോട്ടിലും ഭൂരിപക്ഷത്തിലും കുറവുണ്ടായാൽ അത് ലീഗിനും യു.ഡി.എഫിനും ക്ഷീണമാവും.

പേര് മഞ്ചേരിയെന്നായിരുന്നപ്പോഴും ലീഗിെൻറ കുത്തകയായിരുന്നു മണ്ഡലം. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, ഇബ്രാഹീം സുലൈമാൻ സേട്ട്, ഇ. അഹമ്മദ് തുടങ്ങിയ ദേശീയ നേതാക്കളെ ഡൽഹിയിലെത്തിച്ച മഞ്ചേരിയിൽ 2004ൽ മാത്രം പച്ചക്കൊടി താഴ്ന്നു. മലപ്പുറമായപ്പോൾ 2009ലും 2014ലും അഹമ്മദ് വീണ്ടും വെന്നിക്കൊടി നാട്ടി. 2014ലെ 1,94,739 ഭൂരിപക്ഷം റെക്കോഡാണ്. അഹമ്മദിെൻറ മരണാനന്തരം 2017ൽ കുഞ്ഞാലിക്കുട്ടി ഉപതെരഞ്ഞെടുപ്പിനിറങ്ങിയപ്പോൾ കേരള ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം അഞ്ച് ലക്ഷം കടന്നു. ഭൂരിപക്ഷം 1,71,023. അന്നും ഇന്നും ബി.ജെ.പി ചിത്രത്തിലേയില്ല.

ഉപതെരഞ്ഞെടുപ്പിൽ രംഗത്തില്ലാതിരുന്ന എസ്.ഡി.പി.ഐ ഇക്കുറി സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. 47,853 വോട്ടായിരുന്നു 2014ൽ ഇവർക്ക് കിട്ടിയത്. അന്ന് 29,216 വോട്ട് നേടിയ വെൽഫെയർ പാർട്ടി പിന്തുണ ഇക്കുറി യു.ഡി.എഫിനാണ്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ലീഗ് എം.എൽ.എമാർ. യു.ഡി.എഫ് ഒറ്റക്കെട്ടായി കുഞ്ഞാലിക്കുട്ടിക്ക് പിന്നിൽ. വയനാട്ടിൽനിന്നുള്ള രാഹുൽ തരംഗവും. കാര്യങ്ങൾ തീർത്തും അനുകൂലമെന്നും ഭൂരിപക്ഷം കൂടുമെന്നും യു.ഡി.എഫ് നേതാക്കൾ. കുഞ്ഞാലിക്കുട്ടിയുടെ പാർലമെൻറിലെ മോശം പ്രകടനത്തിലും യുവാക്കൾക്ക് അവസരം നൽകാത്തതിലും ലീഗ് പ്രവർത്തകർ നിരാശരാണെന്നും അത് സാനുവിന് ഗുണം ചെയ്യുമെന്നും എൽ.ഡി.എഫ്. ഒരു കാര്യം ഉറപ്പാണ്. പച്ചപ്പിന് തീപിടിക്കാൻ മാത്രം ചൂട് മലപ്പുറത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsLok Sabha Electon 2019Malappuram News
News Summary - Malappuram Loksabha election-Kerala news
Next Story