Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ഡലപരിചയം -മലപ്പുറം:...

മണ്ഡലപരിചയം -മലപ്പുറം: നേട്ടവും നോട്ടവും ഭൂരിപക്ഷത്തിൽ

text_fields
bookmark_border
മണ്ഡലപരിചയം -മലപ്പുറം: നേട്ടവും നോട്ടവും ഭൂരിപക്ഷത്തിൽ
cancel

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിെൻറ ചരിത്രമെടുത്താൽ സ്ഥാനാർഥികൾ പലപ്പോഴും സംസ്ഥാനതലത്തിൽ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ജയിച്ച മണ്ഡലം. അട്ടിമറിക്ക് ഒരു സാധ്യതയും കൽപിക്കാത്ത ഉറച്ച യു.ഡി.എഫ് കോട്ട.

മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയും പലതവണ മന്ത്രിപദത്തിലിരുന്ന ഉന്നത മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, യു.എ. ബീരാൻ, എം.കെ. മുനീർ തുടങ്ങിയവരും പ്രതിനിധാനം ചെയ്ത മലപ്പുറം മണ്ഡലത്തിൽ ശക്തമായ പോരാട്ടം പോലും നടക്കാറില്ല. 1957 മുതൽ 2016 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ ലീഗല്ലാത്ത ഒരു പാർട്ടിയെയും തുണക്കാത്ത മണ്ഡലം എന്ന അപൂർവ റെക്കോഡുമുണ്ട്.

മലപ്പുറം നഗരസഭയും കോഡൂർ, പൂക്കോട്ടൂർ, മൊറയൂർ, പുൽപ്പറ്റ, ആനക്കയം പഞ്ചായത്തുകളും ചേർന്നതാണ് ഇപ്പോഴത്തെ മലപ്പുറം മണ്ഡലം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ മറുനാട്ടുകാരനായ ഹസ്സൻ ഗനിയെ സ്വതന്ത്രവേഷത്തിൽ ഇറക്കിയ ലീഗിന് പിഴച്ചില്ല. മൂന്ന് വർഷത്തിന് ശേഷം ലീഗ് ബാനറിൽ ഗനി ഭൂരിപക്ഷം നാലിരട്ടിയാക്കി വർധിപ്പിച്ചു.

കോൺഗ്രസും കോൺഗ്രസ് പിളർന്നുണ്ടായ പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും ലീഗിൽനിന്ന് ഭിന്നിച്ച അഖിലേന്ത്യ ലീഗും ഐ.എൻ.എല്ലുമൊക്കെ മലപ്പുറത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും പച്ചതൊട്ടില്ല. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മലപ്പുറം ഭൂരിപക്ഷത്തിൽ വീണ്ടും റെക്കോഡിട്ടു. പി. ഉബൈദുല്ലക്ക് നൽകിയത് 44,322 വോട്ട് ലീഡ്. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഭൂരിപക്ഷം 40,000 കടന്നത്.

2016ൽ പേക്ഷ, ചെറിയ ക്ഷീണമുണ്ടായി. ഉബൈദുല്ലയുടെ ഭൂരിപക്ഷം 35,672ലേക്ക് താഴ്ന്നു. 2017ലെ മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 33,281ലേക്ക് വീണ്ടും ചുരുങ്ങി.

എന്നാൽ, 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മണ്ഡലം നൽകിയത് 44,976 വോട്ടിെൻറ മേൽക്കൈ. ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ നഗരസഭ‍യിലും അഞ്ച് പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ മേധാവിത്വം നിലനിർത്തി. എല്ലായിടത്തും ഭരണവും നിലനിർത്തി.

വാർഡ് അടിസ്ഥാനത്തിൽ 20,000ൽ താഴെ വോട്ടിെൻറ ലീഡേയുള്ളൂവെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് ഇരട്ടിയാക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ അവകാശവാദം. ആസ്ഥാനമണ്ഡലത്തിൽ മികച്ചൊരു സ്ഥാനാർഥിയെ അവതരിപ്പിക്കാൻ സി.പി.എമ്മും ഒരുങ്ങുന്നു. ബി.ജെ.പിക്ക് ഒരു പ്രതീക്ഷയുമില്ല.

നിയമസഭ ഇതുവരെ

1957

കെ. ഹസ്സൻ ഗനി (സ്വത.) 17,214

പി.എം. സൈതലവി (കോൺ.) 12,243

ഭൂരിപക്ഷം 4971


1960

കെ. ഹസ്സൻ ഗനി (ലീഗ്) 32,947

സാധു പി. അഹമ്മദ് കുട്ടി (സി.പി.ഐ) 12,118

ഭൂരിപക്ഷം 20,829

1965

എം.പി.എം. അഹമ്മദ് കുരിക്കൾ (ലീഗ്) 25,251

പി. അഹമ്മദ് കുട്ടി (സി.പി.എം) 12,745

ഭൂരിപക്ഷം 12,506

1967

എം.പി.എം. അഹമ്മദ് കുരിക്കൾ (ലീഗ്) 32,813

എ.സി. ഷൺമുഖദാസ്

(കോൺ.) 12,094

ഭൂരിപക്ഷം 20,719

1970

യു.എ. ബീരാൻ (ലീഗ്) 39,682

വി.ടി.എൻ. കുട്ടി നായർ (സ്വത.) 22,379

ഭൂരിപക്ഷം 17,303

1977

സി.എച്ച്. മുഹമ്മദ് കോയ (ലീഗ്) 39,362

മുത്തുക്കോയ തങ്ങൾ (എം.എൽ.ഒ) 15,724

ഭൂരിപക്ഷം 23,638

1980

യു.എ. ബീരാൻ (ലീഗ്) 36,602

മുത്തുക്കോയ തങ്ങൾ

(അഖിലേന്ത്യ ലീഗ്) 17,272

ഭൂരിപക്ഷം 19,330


1982

പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്) 35,464

മുഹമ്മദ് ഷാഫി (അഖിലേന്ത്യ ലീഗ്) 13,500

ഭൂരിപക്ഷം 21,964

1987

പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്) 48,641

എൻ. അബൂബക്കർ (ഐ.സി.എസ്) 18,698

ഭൂരിപക്ഷം 29,943

1991

യൂനുസ് കുഞ്ഞ് (ലീഗ്) 49,713

സെബാസ്റ്റ്യൻ ജെ. കാളൂർ (ഐ.സി.എസ്) 22,604

ഭൂരിപക്ഷം 27,109

1996

എം.കെ. മുനീർ (ലീഗ്) 52,593

പി.എം.എ. സലാം (ഐ.എൻ.എൽ) 32,072

ഭൂരിപക്ഷം 20,521

2001

എം.കെ. മുനീർ (ലീഗ്) 61,924

കെ.എസ്. വിജയം (എൻ.സി.പി) 25,907

ഭൂരിപക്ഷം 36,017

2006

എം. ഉമ്മർ(ലീഗ്) 70,056

പി.എം. സഫറുല്ല (ജെ.ഡി.എസ്) 39,399

ഭൂരിപക്ഷം 30,657

2011

പി. ഉബൈദുല്ല (ലീഗ്) 77,612

മഠത്തിൽ സാദിഖലി (ജെ.ഡി.എസ്) 33,290

ഭൂരിപക്ഷം 44,322

2016

പി. ഉബൈദുല്ല (ലീഗ്) 81,072

കെ.പി. സുമതി (സി.പി.എം) 45,400

ഭൂരിപക്ഷം 35,672


2016 നിയമസഭ

പി. ഉബൈദുല്ല (മുസ്ലിം ലീഗ്) 81,072

കെ.പി. സുമതി (സി.പി.എം) 45,400

ബാദുഷ തങ്ങൾ (ബി.ജെ.പി) 7,211

ഇ.സി. ആയിഷ (വെൽഫയർ പാർട്ടി) 3,330

ജലീൽ നീലാമ്പ്ര (എസ്.ഡി.പി.ഐ) 2,444

അഷ്റഫ് പുൽപ്പറ്റ (പി.ഡി.പി) 1,550

ഭൂരിപക്ഷം 35,672

2017 ലോക്സഭ ഉപതെരഞ്ഞെടുപ്പ്

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 84,580

എം.ബി. ഫൈസൽ (സി.പി.എം) 51,299

എൻ. ശ്രീപ്രകാശ് (ബി.ജെ.പി) 5896

ഭൂരിപക്ഷം 33,281

2019 ലോക്സഭ

പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) 94,704

വി.പി. സാനു (സി.പി.എം) 49,728

വി. ഉണ്ണികൃഷ്ണൻ (ബി.ജെ.പി) 7343

അബ്ദുൽ മജീദ് ഫൈസി (എസ്.ഡി.പി.ഐ) 3163

നിസാർ മേത്തർ (പി.ഡി.പി) 545

ഭൂരിപക്ഷം 44,976

2021 തദ്ദേശ തെരഞ്ഞെടുപ്പ് വോട്ട് നില

യു.ഡി.എഫ് 93,320

എൽ.ഡി.എഫ് 76,654

എൻ.ഡി.എ 1640


തദ്ദേശ സ്ഥാപന കക്ഷിനില

മലപ്പുറം നഗരസഭ

യു.ഡി.എഫ് 25 എൽ.ഡി.എഫ് 15

കോഡൂർ പഞ്ചായത്ത്

യു.ഡി.എഫ് 14 എൽ.ഡി.എഫ് 5

പൂക്കോട്ടൂർ

യു.ഡി.എഫ് 16 എൽ.ഡി.എഫ് 1 സ്വത. 2

മൊറയൂർ

യു.ഡി.എഫ് 13 എൽ.ഡി.എഫ് 4 സ്വത. 1

ആനക്കയം

യു.ഡി.എഫ് 15 എൽ.ഡി.എഫ് 8

പുൽപ്പറ്റ

യു.ഡി.എഫ് 14 എൽ.ഡി.എഫ് 7

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legislative assemblymalappuram
News Summary - malappuram legislative assembly election
Next Story