മലപ്പുറം ജില്ല സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് സ്റ്റേ
text_fieldsകൊച്ചി: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നടപടികൾക്ക ് ഹൈകോടതിയുടെ സ്റ്റേ. നിർബന്ധ പൂർവമായ ലയനം ലക്ഷ്യമിട്ട് കൊണ്ടുവന്ന പ്രത്യേക ഒാ ർഡിനൻസിെൻറ സാധുത ചോദ്യം ചെയ്ത് തുവൂർ പഞ്ചായത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് അബ്ദുൽ മജീദ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഇടക്കാല ഉത്തരവ്.
റിസർവ് ബാങ്കും സർക്കാറും സഹകരണ രജിസ്ട്രാറും നബാർഡും അടക്കം എതിർ കക്ഷികളോട് വിശദീകരണം തേടിയ കോടതി ഹരജി മാർച്ച് 23ന് പരിഗണിക്കാൻ മാറ്റി.സംസ്ഥാനത്തെ 13 ജില്ല സഹകരണ ബാങ്കുകളും പൊതുയോഗ പ്രമേയം അംഗീകരിച്ച് കേരള ബാങ്കിൽ ലയിക്കാൻ അനുമതി നൽകിയെങ്കിലും മലപ്പുറം അതിന് തയാറായിട്ടില്ലെന്ന് ഹരജിയിൽ പറയുന്നു.
രണ്ടു പൊതുയോഗങ്ങൾ വിളിച്ചു ചേർത്തിട്ടും മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ കഴിയാതിരുന്നതോടെയാണ് ലയനം നടപ്പാക്കാൻ സർക്കാർ ഒാർഡിനൻസ് കൊണ്ടുവന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു. ഒാർഡിനൻസ് കേരള സഹകരണ നിയമത്തിന് വിരുദ്ധമാണെന്നും സഹകരണ സംഘങ്ങളുടെ പദവിയും അധികാരവും ഇല്ലാതാക്കുന്ന നടപടിയാണെന്നുമാണ് ഹരജിയിലെ ആരോപണം.
പ്രമേയം പാസാക്കാത്ത ജില്ല സഹകരണ ബാങ്കുകളെ ഒാർഡിനൻസിലൂടെ ലയിപ്പിക്കാൻ രജിസ്ട്രാർക്ക് നൽകുന്ന അധികാരം ഭരണഘടനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായി പ്രഖ്യാപിക്കണമെന്നും മലപ്പുറം ജില്ല സഹകരണ ബാങ്കിനെ നിർബന്ധപൂർവം കേരള ബാങ്കിൽ ലയിപ്പിക്കുന്നത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.