മലപ്പുറത്ത് സ്വകാര്യബസ് ബൈക്കിലും മരത്തിലുമിടിച്ച് മൂന്ന് മരണം
text_fieldsഎടവണ്ണ: അമിതവേഗതയിലെത്തിയ സ്വകാര്യബസ് ബൈക്കിലും തുടർന്ന് മരത്തിലുമിടിച്ച് ഉമ്മയും മകളുമടക്കം മൂന്നുമരണം. 3 5ഒാളം പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരനും എടവണ്ണ പോത്തുവെട്ടിയിലെ പെട്രോൾ പമ്പ് ഉടമ നീരുൽപ്പൻ ഉണ്ണിക്ക മ്മദിെൻറ മകനുമായ ഫർഷാദ് (17), ബസ് യാത്രക്കാരായ ഗൂഡല്ലൂർ സീഫോർത്തിലെ പരേതനായ വാകയിൽ ഖാദറിെൻറ ഭാര്യ പാത്തുമ ്മ (66), മകൾ സുബൈറ (40) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 1.35ഒാടെ മഞ്ചേരി-വഴിക്കടവ് റൂട്ടിൽ കുണ്ടുതോട് സ ുന്നി ജുമാമസ്ജിദിന് മുന്നിലാണ് അപകടം. കോഴിക്കോട് നിന്ന് വഴിക്കടവിലേക്ക് പോയ ബസാണ് അപകടം വരുത്തിയത്. അമിതവേഗ തയിലെത്തിയ ബസ് വളവിൽ ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിലിടിക്കുകയും നിയന്ത്രണം വ ിട്ട് റോഡരികിലെ തേക്ക് മരത്തിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. നിലമ്പൂരിലെ സ്വകാര്യ സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ ഫർഷാദിെൻറ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി. പരിക്കേറ്റ ബസ് യാത്രക്കാരായ 35ഒാളം പേരെ എടവണ്ണയിലെ സ്വകാര്യാശുപത്രികളിലും മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. സുബൈറയുടെ മകൾ മുസമ്മില തസ്നീമിെൻറ വിവാഹം തിരൂർ വാക്കാെട്ട ബന്ധുവീട്ടിൽ ക്ഷണിച്ച് മടങ്ങുകയായിരുന്നു പാത്തുമ്മയുടെ കുടുംബം.
ഗുരുതരപരിക്കേറ്റ മമ്പാട് സ്വദേശി ആമിനയെ (48) പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച പാത്തുമ്മയുടെ മകൻ ഷാജഹാൻ (41), ഭാര്യ സലീന (34), മകൻ അൻസിബ് (മൂന്ന്), പാത്തുമ്മയുടെ മരുമകൾ മൈമൂന(19), ഗൂഡല്ലൂർ വവ്വാലി സ്വദേശിനി സൈനബ (68), ഗൂഡല്ലൂർ ചൂണ്ടിയിലെ ഷൺമുഖൻ (62), ശിഹാബ് (33), കാപ്പിൽ തൊങ്ങാടൻ ശ്രീദേവി (36), ഉള്ളാൾ പൊട്ടൻതൊടിക ആമിന (77), പൊട്ടൻതൊടിക മുസ്തഫ (48), കരുവാരകുണ്ട് കളരിക്കൽ ഷൈബു (43), കരുളായി കെ.എ. അലക്സ് (34), ചുങ്കത്തറ സമീറ (24), മകൾ ഫിദ (ആറ്), നരിവാലമുണ്ട സുഗതൻ (45), കുണ്ടുതോട് കൗസല്യ (77), ചന്തക്കുന്ന് വിജയ (58), മുതീരി സുഹറാബി (62), നിലമ്പൂർ നൂർജഹാൻ (42), ബിഹാർ സ്വദേശി അബ്ദുൽ വാഹിദ് (21), തൃശൂർ അതുൽ പ്രകാശ് (20), ചന്തക്കുന്ന് സ്വദേശി സൈനബ (48), തമിഴ്നാട് മാർത്താണ്ഡം സ്വദേശി റിഫാഹി (50), എടക്കര നാരോക്കാവ് സ്വദേശി സക്കീർ (38), ഭാര്യ സൗജത്ത് (28), മകൾ സനിയ തസ്നി (14), മന്യ (18), മുസ്തഫ (48), ആമിന (75), കദീജ (65) തുടങ്ങിയവരെ എടവണ്ണ, മഞ്ചേരി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
റംലത്താണ് മരിച്ച ഫർഷാദിെൻറ ഉമ്മ. സഹോദരങ്ങൾ: ഫാരിസ, ഷിയാസ്, ഫവാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് എടവണ്ണ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പാത്തുമ്മയുടെ മറ്റ് മക്കൾ: ഖമറുന്നീസ, യൂനുസ്, ഹഫ്സത്ത്, ഷാജഹാൻ, ഗഫൂർ, ബാപ്പുട്ടി, സിറാജുദ്ദീൻ. കേരള മുസ്ലിം ജമാഅത്ത് നീലഗിരി ജില്ല സെക്രട്ടറി കെ.എച്ച്. മുഹമ്മദ് ഹാജി സീഫോർത്ത് മരുമകനാണ്. ഗൂഡല്ലൂർ സ്വദേശി ജമാലാണ് സുബൈറയുടെ ഭർത്താവ്. മക്കൾ: മുസമ്മില തസ്നീം, അജ്മൽ സാദിഖ്, അജ്മൽ തസ്നീം, മുഹമ്മദ് ജമീൽ. പാത്തുമ്മയുടെയും സുബൈറയുടെയും ഖബറടക്കം ബുധനാഴ്ച വൈകീട്ട് നാലിന് സീഫോർത്ത് ഖബർസ്ഥാനിൽ നടക്കും.
അമിത വേഗത റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ
എടവണ്ണ: അമിത വേഗത റോഡിൽ പൊലിഞ്ഞത് മൂന്നു ജീവനുകൾ. എടവണ്ണ കുണ്ടുതോട് സുന്നി മസ്ജിദിന് മുമ്പിലെ വളവിലുണ്ടായ വാഹനപകടത്തിൽ മരണം തട്ടിയെടുത്തത് സഹോദരങ്ങളടക്കം മൂന്നു പേരുടെ ജീവൻ.പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എടവണ്ണയിലെ സ്വകാര്യാശുപത്രികളിലും പ്രവേശിപ്പിച്ചു. മിക്കവരുടെ തലക്കാണ് പരിക്കേറ്റിട്ടുള്ളത്. ബൈക്ക് യാത്രക്കാരനായ എടവണ്ണ പോത്തു വെട്ടിഫിയാസ് പെട്രോൾ പമ്പ് ഉടമ നീരുൽപ്പൻ ഉണ്ണിക്കമ്മദിന്റെ മകൻ ഫർഷാദ് (18), ബസ് യാത്രക്കാരായ ഗൂഡല്ലൂർ സീഫോർത്തിലെ പരേതനായ വകയിൽ കാദറിന്റെ ഭാര്യ പാത്തുമ്മ (66), മകൾ സുബൈറ(40) എന്നിവരാണ് മരണപ്പെട്ടത്.
നിലമ്പൂർ മാനവേദൻ ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്നു ഫർഷാദ്. തിരൂർ വാക്കാടിലെ മരുമകളുടെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് പാത്തുമ്മയും കുടുംബവും അപകടത്തിൽപ്പെട്ടത്.കോഴിക്കോട് നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന സന ട്രാൻസ്പോർട്ടിന്റെ ബസാണ് അപകടം വരുത്തിയത്.അമിത വേഗതയിലെത്തിയ ബസ് വളവിൽ വെച്ച് പാറമണലുമായി പോകുകയായിരുന്ന ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെയാണ് എതിരെ വന്ന ബൈക്കിനെ ഇടിച്ചിട്ടു സമീപത്തെ തേക്ക് മരത്തിൽ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസ് പകുതിയോളം തകർന്നു. ബൈക്ക് യാത്രക്കാരനായ ഫർഷാദിന്റെ തലയിൽ ബസ് കയറിയിറങ്ങി. ബസിനകത്ത് കുടുങ്ങിക്കിടന്ന പലരെയും ഓടിക്കൂടിയ നാട്ടുകാർ ബസ് വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. എടവണ്ണയിലെ സ്വകാര്യ ആശുപത്രികളിലെത്തിച്ചവർക്ക് പ്രഥമ ശുശ്രൂഷ നൽകി മഞ്ചേരി മെഡിക്കൽ കോളേജിലേക്കയച്ചു. നാട്ടുകാരുടെയും ട്രോമാകെയർ, എമർജൻസി റസ്ക്യൂ ഫോഴ്സ് തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
