ജസ്പ്രീതിന്റെ ആത്മഹത്യ: കോളജിനെതിരെ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി
text_fieldsകോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാർഥി ജസ്പ്രീത് സിങ് ആ ത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി മൊഴിയെടുത് തു. സമിതി അംഗം എ. വിനോദ് ജസ്പ്രീതിെൻറ വീട്ടിലും കോളജിലും എത്തിയാണ് മൊഴിയെടുത്തത്. പ ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ് വിഷയത്തെ ലാഘവത്തോടെയാണ് കാണുന്നതെന്ന് വിനോദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ജസ്പ്രീതിെൻറ ഹാജർ നില കുറഞ്ഞതും കോളജ് അധിക ൃതർക്ക് പരാതി നൽകിയതും അറിഞ്ഞിട്ടില്ലെന്നാണ് പ്രിൻസിപ്പലിെൻറ വാദം. പത്തു ദിവസമായിട്ടും പ്രിൻസിപ്പലോ കോളജ് അധികൃതരോ ജസ്പ്രീത് സിങ്ങിെൻറ കുടുംബാംഗങ്ങളെ സന്ദർശിച്ചിട്ടില്ല. ന്യൂനപക്ഷ ക്ഷേമ ചുമതല കൂടിയുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ വിഷയത്തിൽ ഇടപെട്ടിട്ടില്ല.
ആരോപണവിധേയരായ പ്രിൻസിപ്പൽ, ഇക്കണോമിക്സ് വകുപ്പ് തലവൻ, അധ്യാപകർ എന്നിവരെ മാറ്റിനിര്‍ത്തി സര്വകലാശാലതലത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും വിനോദ് അഭിപ്രായപ്പെട്ടു.
കേസ് അട്ടിമറിക്കാൻ ശ്രമമുണ്ട്. മരണവുമായി ബന്ധപ്പെട്ട അന്വേഷണം മാത്രമാണ് നടക്കുന്നത്. കോളജ് അധികൃതരുടേത് മോശമായ സമീപനമാണ്.
പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് ജസ്പ്രീത് സിങ് കാലിക്കറ്റ് സർവകലാശാലയിൽ പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ സർവകലാശാല അഭിപ്രായം ആരാഞ്ഞപ്പോൾ കോളജ് അധികൃതർ അനങ്ങിയില്ലെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം പറഞ്ഞു. റിപ്പോർട്ട് ഉടന്‍ മാനവവിഭവശേഷി വകുപ്പ്, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന്, യു.ജി.സി, സംസ്ഥാന ഉന്നതവിദ്യാഭ്യാസവകുപ്പ് എന്നിവര്‍ക്ക് കൈമാറുമെന്ന് എ. വിനോദ് പറഞ്ഞു.
രാവിലെ ജസ്പ്രീതിെൻറ വീട്ടിലെത്തി രക്ഷിതാക്കളില്‍നിന്നും സഹോദരങ്ങളില്‍നിന്നും മൊഴിയെടുത്തശേഷമാണ് അദ്ദേഹം കോളജിലെത്തി പ്രിന്‍സിപ്പലിനെ കണ്ടത്.
സഹപാഠികളുടെയും കോളജ് അധികൃതരുടെയും മൊഴിയെടുത്തു
കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിലെ ബിരുദ വിദ്യാർഥി ജസ്പ്രീത് സിങ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് സഹപാഠികളുടെയും കോളജ് അധികൃതരുടെയും വിദ്യാർഥി സംഘടന പ്രതിനിധികളുടെയും മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥൻ ടൗൺ സി.െഎ എ. ഉമേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച കോളജിലെത്തി മൊഴി രേഖപ്പെടുത്തിയത്. ജസ്പ്രീത് സിങ്ങിെൻറ രക്ഷിതാക്കളുൾപ്പെടെ ബന്ധുക്കളുടെ മൊഴി കഴിഞ്ഞദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഒരു അധ്യാപകനും അധ്യാപികയും കോളജ് പ്രിൻസിപ്പലുമാണ് മരണത്തിനുത്തരവാദിയെന്നാണ് കുടുംബം പൊലീസിനോട് നേരത്തേ വ്യക്തമാക്കിയത്. അധ്യാപകരിൽനിന്നും മറ്റും മാനുഷിക പരിഗണനപോലും ജസ്പ്രീത് സിങ്ങിന് ലഭിച്ചില്ലെന്ന് സഹപാഠികളും പൊലീസിനോട് വ്യക്തമാക്കി. ഇനിയും നിരവധിപേരുടെ മൊഴിരേഖപ്പെടുത്താനുണ്ടെന്നും തുടർന്ന് കാലിക്കറ്റ് സർവകലാശാലയിൽനിന്നടക്കം വിവരങ്ങൾ ശേഖരിക്കുമെന്നും സി.െഎ എ. ഉമേഷ് പറഞ്ഞു. അവസാന വർഷ സാമ്പത്തികശാസ്ത്ര വിദ്യാർഥിയായ ജസ്പ്രീതിനെ മാർച്ച് ഒന്നിനാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.