രാഹുലിെൻറ ഭൂരിപക്ഷം രണ്ടര മുതൽ നാല് ലക്ഷംവരെ
text_fieldsകല്പറ്റ: വോട്ടര്‍മാര്‍ ഒഴുകിയെത്തിയതോടെ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ വയ നാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത് വന്‍ ഭൂരിപക്ഷം. രണ്ടര ലക്ഷത്തില്‍ കുറയാത്ത ഭൂരിപക്ഷം ഉണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ ് നേതാക്കള്‍. എന്നാല്‍, ശക്തമായ മത്സരം നടന്നതിെൻറ പ്രതിഫലനമാണ് 80 ശതമാനത്തിലേറെയ ുള്ള പോളിങ് എന്നാണ് എല്‍.ഡി.എഫ് വാദം.
10,89,899 വോട്ടുകള്‍ പോള്‍ ചെയ്തതില്‍ കൂടുതല്‍ സ്ത്രീവോട്ടര്മാരാണെന്നത് രാഹുലിെൻറ ഭൂരിപക്ഷം ഏറെ വര്‍ധിക്കാന്‍ സഹായകമാവുമെന്നാണ് വിലയിരുത്തൽ. 2014ൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയോടുള്ള താല്പര്യക്കുറവ് കാരണം 71.32 ശതമാനം മാത്രം പോള്‍ ചെയ്ത സുല്‍ത്താന്‍ ബത്തേരിയിലാണ് ഇത്തവണ ഉയര്‍ന്ന പോളിങ് -81.93 ശതമാനം. പുല്പള്ളി, മുള്ളന്‍കൊല്ലി ഉൾപ്പെടെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളിൽ രാഹുലിന് വമ്പന്‍ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. ചുരത്തിനു മുകളില്‍നിന്നുതന്നെ ഇത്തവണ മുന്‍തൂക്കം നേടുമെന്നും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാലു മണ്ഡലങ്ങളില്‍ മികച്ച മാര്‍ജിന്‍ നേടുന്നതോടെ ചരിത്ര ഭൂരിപക്ഷമാകും എന്നാണ് യു.ഡി.എഫിെൻറ വാദം.
ന്യൂനപക്ഷ മേഖലകളില്‍ കനത്ത പോളിങ് നടന്നതാണ് വന്‍ ഭൂരിപക്ഷത്തിലേക്കുള്ള മറ്റൊരു സൂചകം. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ബഹുഭൂരിപക്ഷവും രാഹുലിനൊപ്പം നിന്നു. ഭൂരിപക്ഷസമുദായത്തിലെ വലിയൊരു വിഭാഗവും രാഹുലിനൊപ്പമെന്നാണ് കണക്കുകൂട്ടൽ. വയനാടിെൻറ വികസനത്തിന് രാഹുലിെൻറ പ്രാതിനിധ്യം ആക്കം കൂട്ടുമെന്ന കണക്കുകൂട്ടലില്‍ നിഷ്പക്ഷ വോട്ടര്‍മാരും രാഹുലിനെ തുണക്കും. പുതുതലമുറ വോട്ടുകളും ഭൂരിഭാഗവും രാഹുലിനാണ്. കോണ്‍ഗ്രസ് വോട്ടുകള്‍ ഒറ്റക്കെട്ടായി രാഹുലിന് ലഭിക്കും.
പരമ്പരാഗതമായി എല്‍ഡി.എഫിനൊപ്പം നില്ക്കുന്ന വലിയൊരു വിഭാഗം വോട്ടര്‍മാര്‍ രാഹുലിന് വോട്ടുനല്‍കി. മലപ്പുറത്തെ മണ്ഡലങ്ങളിലെ മികച്ച പോളിങ്ങും അനൂകുലമാകും. ഭൂരിപക്ഷം നാലുലക്ഷത്തിനടുത്തെത്തിയാൽ അത്ഭുതപ്പെടേെണ്ടന്ന് യു.ഡി.എഫ് ജില്ല ചെയര്മാന് പി.പി.എ. കരീം മാധ്യമത്തോട് പറഞ്ഞു. എന്നാല്‍, രാഹുല്‍ ഇഫക്ടൊന്നും ഉണ്ടായില്ലെന്നും ശക്തനായ എതിരാളിയെ കരുത്തോടെ പ്രതിരോധിെച്ചന്നും മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ പി. സന്തോഷ് കുമാര്‍ പറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 80000ല്‍ അധികം വോട്ടുപിടിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഇരുമുന്നണികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.