
മാഹിപ്പള്ളി തിരുനാളിന് തിങ്കളാഴ്ച കൊടിയേറും; ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
text_fieldsമാഹി: ഉത്തര മലബാറിലെ പ്രധാന ദേവാലയമായ മാഹി സെൻറ് തെരേസാ തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്യ പുണ്യവതിയുടെ തിരുനാൾ ആഘോഷത്തിെൻറ കൊടിയേറ്റം തിങ്കളാഴ്ച നടക്കും. ആഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ഇടവക വികാരി റവ. ഫാ. ജെറോം ചിങ്ങന്തറ അറിയിച്ചു.
കുർബാനക്ക് ദേവാലയത്തിനകത്ത് 40 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഭക്തജനങ്ങൾ ശാരീരിക അകലം പാലിച്ച് മാസ്ക് ധരിച്ച് വേണം തീർഥാടനത്തിനെത്തുവാനെന്ന് പാരിഷ് കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
വിശ്വാസികളുടെ പ്രധാന നേർച്ചയായ ദേവാലയ പരിസരത്ത് നടക്കാറുള്ള ഉരുളൽ നേർച്ച ഈ വർഷം ഉണ്ടാകില്ല. അടിമ, കുമ്പസാരം എന്നീ നേർച്ചകളും ഒഴിവാക്കി. പ്രധാന ദിവസമായ ഒക്ടോബർ 14ന് വൈകീട്ട് ഏഴിന് നടക്കുന്ന തിരുനാൾ ജാഗരത്തിൽ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണത്തിൽ ഭക്തജനക്കൂട്ടം അനുഗമിക്കുവാൻ പാടില്ല.
തിരുസ്വരൂപം തൊട്ട് വണങ്ങുവാനോ പൂമാലകൾ ചാർത്തുവാനോ പാടില്ല. പാതയുടെ ഇരുവശത്തും നിന്നുകൊണ്ട് തിരുസ്വരൂപത്തെ വണങ്ങാം. പള്ളിപ്പരിസരത്ത് ചന്തകളൊ കച്ചവട സ്ഥാപനങ്ങളോ പാടില്ല.
അഞ്ചിന് രാവിലെ 11.30ന് ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ പ്രധാന തിരുമുറ്റത്ത് പതാക ഉയർത്തും. തുടർന്ന് 12ന് വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ഇടവക വികാരി ആൾത്താരയിലെ രഹസ്യ അറയിൽനിന്ന് പുറത്തെടുത്ത് പൊതുവണക്കത്തിനായി ദേവാലയത്തിെൻറ വലതുവശത്ത് പ്രത്യേക പീഠത്തിൽ പ്രതിഷ്ഠിക്കും.
സമാപന ദിവസമായ ഒക്ടോബർ 22 വരെ രാവിലെ ഏഴിനും വൈകീട്ട് ആറിനും വിവിധ വൈദികരുടെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടായിരിക്കും. തിരുനാൾ കർമങ്ങൾ തത്സമയം Theresa Shrine Mahe എന്ന youtube/facebook channelൽ ഓൺലൈനായി വീക്ഷിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
