ആരോഗ്യപ്രവര്‍ത്തകയുടെ ആത്മഹത്യാശ്രമം: വില്ലേജ് ഓഫിസറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും അടക്കം നാലു പേർ അറസ്റ്റിൽ
text_fieldsന്യൂമാഹി: ന്യൂമാഹിയിൽ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടർ അടക്കം നാലു പേരെയാണ് അറസ്റ്റ് ചെയ്തത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി.കെ. മനോജ്, വില്ലേജ് ഓഫിസർ മുരളി, വൈ.എം. അനിൽകുമാർ, എൻ.വി. അജയകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ക്വാറൻറീൻ ലംഘിച്ചെന്ന് പറഞ്ഞ് അപമാനിച്ചതായി ആരോഗ്യപ്രവർത്തകയായ യുവതി കുറിപ്പിൽ ആരോപിച്ചിരുന്നു.
ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും ജോലിചെയ്തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ പ്രയാസപ്പെട്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും പാലിയേറ്റിവ് നഴ്സായി ജോലിചെയ്യുന്ന ഇവരുടെ വാട്സ്ആപ് സന്ദേശത്തിലുണ്ട്. നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമില്ലാതിരുന്നിട്ടും വ്യാജ പ്രചാരണമുണ്ടായെന്നും കുറിപ്പിൽ പറയുന്നു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലുള്ള ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായാണ് സൂചന. വെള്ളിയാഴ്ച രാത്രി ഇവരെ തലശ്ശേരി ജനറൽ ആശുപത്രിയിലും തുടർന്ന് ഗവ. മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.