Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മാധ്യമം' ലേഖകനെ സി.െഎ...

'മാധ്യമം' ലേഖകനെ സി.െഎ മർദിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
മാധ്യമം ലേഖകനെ സി.െഎ മർദിച്ച സംഭവത്തിൽ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: 'മാധ്യമം' സ്റ്റാഫ് റിപ്പോർട്ടറും മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറിയുമായ കെ.പി.എം. റിയാസിനെ (35) പൊലീസ് മർദിച്ച സംഭവം പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി.

സംസ്ഥാനത്ത് പൊലീസ് ആരെയും മർദിക്കരുതെന്നാണ് സർക്കാറിന്‍റെ നിലപാട്. പൊലീസ് പരസ്യമായി ഇത്തരമൊരു രീതി സ്വീകരിക്കുമ്പോൾ അതിൽ കടുത്ത ആക്ഷേപമുയരും എന്നത് സ്വാഭാവികമാണ്. സംഭവം പരിശോധിച്ച് ആവശ്യമായ നടപടിയുണ്ടാകുമെന്ന് ഉറപ്പാണ് -മുഖ്യമന്ത്രി പറഞ്ഞു.


വ്യാഴാഴ്ചയാണ് പുതുപ്പള്ളി കനാൽ പാലം പള്ളിക്ക് സമീപത്തുവെച്ച് റിയാസിനെ തിരൂർ സി.ഐ ടി.പി. ഫർഷാദ് ലാത്തികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. റിയാസ്‌ വീടിന് തൊട്ടടുത്ത കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു പൊലീസ് അതിക്രമം. കടയിൽ ആളുള്ളതിനാൽ തൊട്ടപ്പുറത്തുള്ള കസേരയിൽ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു. ഇൗ സമയം ഇവിടെയെത്തിയ പൊലീസ്‌ സംഘം വാഹനം നിർത്തി കടയിലേക്ക്‌ കയറുകയും സി.ഐയുടെ നേതൃത്വത്തിൽ റിയാസിനെ അടിക്കുകയുമായിരുന്നു.

മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞപ്പോൾ 'നീ ഏത് മറ്റവൻ ആയാലും വേണ്ടിയില്ല, ഞാൻ സി.ഐ ഫർഷാദാണ് ആരോടെങ്കിലും ചെന്ന് പറ' എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു. കൈയിലും തോളിലും കാലിലുമാണ് ലാത്തികൊണ്ട് അടിയേറ്റ് മുറിവേറ്റത്. റിയാസ് തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കല്ലിനാട്ടിക്കൽ മുഹമ്മദ് അൻവറിനും (36) പൊലീസിന്‍റെ മർദനമേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TirurPolice Assault
News Summary - madhyamam reporter beaten by police, will take appropriate action, Pinarayi vijayan
Next Story