Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ എം. ശിവശങ്കർ

text_fields
bookmark_border
shivashankar and pinarayi
cancel
Listen to this Article

തിരുവനന്തപുരം: നയതന്ത്രചാനൽ സ്വർണക്കടത്തിൽ വിവാദം മുറുകവെ മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ ഒഴിഞ്ഞുമാറി എം. ശിവശങ്കർ. സന്തോഷ് ട്രോഫി വിജയികളായ കേരള ടീമിനെ ആദരിക്കുന്ന ചടങ്ങിൽനിന്നാണ് കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും ചടങ്ങിലെ മുഖ്യസംഘാടകനുമായ ശിവശങ്കർ വിട്ടുനിന്നത്. നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെംബേഴ്സ് ലോഞ്ചിലായിരുന്നു പരിപാടി.

സന്തോഷ് ട്രോഫി ജേതാക്കളെ ആദരിക്കുന്ന ചടങ്ങിൽ സ്വാഗതം പറയേണ്ടിയിരുന്നത് ശിവശങ്കറായിരുന്നു. നോട്ടീസിലും ശിവശങ്കറിന്‍റെ പേര് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ചടങ്ങിൽനിന്ന് ശിവശങ്കർ വിട്ടുനിന്നതോടെ കായിക യുവജനകാര്യ ഡയറക്ടർ എസ്. പ്രേംകൃഷ്ണനാണ് സ്വാഗതം പറഞ്ഞത്.

പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ശിവശങ്കർ മുൻകൂട്ടി അറിയിച്ചിരുന്നതായി കായികമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:m shivashankarpinarayi vijayan
News Summary - M shivashankar and pinarayi vijayan
Next Story