എംപാനല്‍ സമരം ഒത്തുതീര്‍പ്പിലേക്ക്; ക്ലിഫ് ഹൗസ് മാര്‍ച്ച് ഉപേക്ഷിച്ചു
text_fieldsതിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍നിന്ന് പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക് കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പിലേക്ക്. എല്‍.ഡി.എഫ് കണ്‍വീനറുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ രൂപപ്പെട്ടത്.
ജീവനക്കാരുടെ അവധി ഒഴിവുകളിൽ എംപാനലുകാരെ നിയമിക്കാനാണ് ധാരണയെന്നറിയുന്നു. ഒഴിവുണ്ടെന്ന് അറിയിച്ചാൽ പി.എസ്.സിയിൽനിന്ന് നിയമനം നടത്തണമെന്ന വ്യവസ്ഥയുണ്ട്. ഇത് എംപാനലുകാർക്ക് തിരിച്ചടിയാകും. പിരിച്ചുവിടപ്പെട്ടവരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശവും തേടും. തുടർന്നായിരിക്കും ചർച്ച. പ്രശ്നം പരിഹരിക്കാൻ എല്ലാ സാധ്യതയും തേടുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ തലസ്ഥാനത്ത് എത്തുന്നതോടെ മന്ത്രിതല ചര്‍ച്ച നടക്കും. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നിശ്ചയിച്ച മാര്‍ച്ച് ഉപേക്ഷിച്ചു. എന്നാൽ, സെക്രേട്ടറിയറ്റിന് മുന്നിലെ സമരം തുടരും.
എ.കെ.ജി സെൻററിലെത്തിയാണ് എംപാനൽ ജീവനക്കാരുെട പ്രതിനിധികൾ കൺവീനറുമായി ചർച്ച നടത്തിയത്. സമരം അവസാനിപ്പിക്കാൻ ഉറപ്പ് ലഭിച്ചതായി അറിയിച്ച സമരനേതാക്കൾ വിശദാംശം വെളിപ്പെടുത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.