Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഷക്കണ്ണീരുമായി...

രോഷക്കണ്ണീരുമായി അവരെത്തി; എംപാനലുകാരുടെ ലോങ്മാർച്ച് സമാപിച്ചു

text_fields
bookmark_border
രോഷക്കണ്ണീരുമായി അവരെത്തി; എംപാനലുകാരുടെ ലോങ്മാർച്ച് സമാപിച്ചു
cancel

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ടവരുടെ പ്രതിഷേധവും കണ്ണീരുംകൊണ്ട് ഭരണസിര ാകേന്ദ്രം കുതിർന്നു. 165 കിലോമീറ്റർ ദൂരം നടന്നുതീർത്ത കെ.എസ്.ആർ.ടി.സി എംപാനൽ ജീവനക ്കാരുടെ ലോങ് മാർച്ച് പെരുമഴക്കിടയിലും അണയാത്ത ആവേശമായി. അപ്രതീക്ഷിതമായി ജോല ിയിൽനിന്ന് പുറത്താക്കപ്പെട്ടതിെൻറ വേദനയിൽ കുതിർന്ന മുദ്രാവാക്യങ്ങളാൽ സെക്ര േട്ടറിയറ്റ് പരിസരം മുഖരിതമായി.

തൊഴിൽസംരക്ഷണമാവശ്യപ്പെട്ടാണ് 3000ത്തോളം എ ംപാനൽ ജീവനക്കാർ തലസ്ഥാനത്തേക്ക് ലോങ് മാർച്ച് നടത്തിയത്. നഗരാതിർത്തിയായ കേശവദാസപുരത്തുനിന്നാണ് അവസാനദിവസം പര്യടനം ആരംഭിച്ചത്. ഇതരസംസ്ഥാനക്കാരോട് പോലും കാണിക്കാത്ത മര്യാദകേടാണ് മാനേജ്മെൻറ് എംപാനലുകാരോട് കാട്ടിയതെന്ന് സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത ജാഥ കാപ്റ്റൻ ദിനേശ് ബാബു പറഞ്ഞു. പത്തും പന്ത്രണ്ടും വർഷം ആയുസ്സും ആരോഗ്യവും ഉൗറ്റിയെടുത്ത ശേഷം ചണ്ടികളെ പോലെ വലിച്ചെറിയാനുള്ള നീക്കം നോക്കി നിൽക്കാനാവില്ല.

അവകാശം നേടിയെടുക്കുന്നതുവരെ സമരം തുടരും. കോടതിയുടേത് ഏകപക്ഷീയ വിധിയാണ്. സമരം ഇത്രദിവസം പര്യടനം നടത്തിയിട്ടും ഒരു മനുഷ്യാവകാശ പ്രവർത്തകൻ പോലും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. എംപാനൽ ജീവനക്കാരെ സംരക്ഷിക്കുന്നതിന് ട്രേഡ് യൂനിയനുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് കെ.എസ്.ആർ.ടി.ഇ.യു (സി.െഎ.ടി.യു) ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ പറഞ്ഞു.  എം.ജി. രാഹുൽ (കെ.എസ്.ടി.ഇ.യു -എ.െഎ.ടി.യു.സി), ആർ. ശശിധരൻ (കെ.എസ്.ടി.ഡബ്ല്യു.യു-െഎ.എൻ.ടി.യു.സി), ജോഷി എന്നിവർ പെങ്കടുത്തു.

നിയമനം നിയമാനുസൃതം -മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽനിന്ന് പിരിച്ചുവിട്ട താൽക്കാലിക കണ്ടക്ടർമാരിൽ യോഗ്യതയുള്ളവർക്ക് നിയമാനുസൃതം നിയമനം നൽകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. താൽക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസരേഖകൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇതിന് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ആർ.ടി.സി എം.ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപവത്കരിക്കും. ക്രിസ്മസിനുശേഷം ആദ്യ യോഗം ചേരും. എംപാനൽ ജീവനക്കാരുടെ നിയമനവിവരം കെ.എസ്.ആർ.ടി.സിയെ അറിയിക്കുന്നതിന് നിശ്ചയിച്ച സമയപരിധി 26വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsm panel workersM panelM Panel Conductors
News Summary - M panel conductors - Kerala news
Next Story