Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്.ആർ.ടി.സി: ...

കെ.എസ്.ആർ.ടി.സി: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാതെ നിവൃത്തിയില്ല, സുപ്രീംകോടതിയെ സമീപിക്കും

text_fields
bookmark_border
കെ.എസ്.ആർ.ടി.സി:  എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാതെ നിവൃത്തിയില്ല, സുപ്രീംകോടതിയെ സമീപിക്കും
cancel

തിരുവനന്തപുരം: കോടതിയുടെ കർശന നിർദേശം വന്നതോടെ 3700 ഒാളം എംപാനൽ കണ്ടക്ടർമാ രെ പിരിച്ചുവിടാൻ കെ.എസ്.ആർ.ടി.സി നിർബന്ധിതമാകും. രണ്ടുദിവസത്തിനുള്ളില്‍ വിധി നട പ്പാക്കാനാണ് കോടതി ഉത്തരവ്. കോടതിയലക്ഷ്യമാകുമെന്നതിനാൽ ഇനി വൈകിപ്പിക്കാനാകില ്ലെന്നാണ് മാനേജ്മെൻറ് നിലപാട്. അതേസമയം, സുപ്രീംകോടതിയെ സമീപിക്കാനും കെ.എസ്.ആ ർ.ടി.സിക്ക് ആലോചനയുണ്ട്. ഡല്‍ഹിയിലുള്ള എം.ഡി ടോമിൻ ജെ. തച്ചങ്കരി ശനിയാഴ്ച തിരിച്ചെത്തിയശേഷം തുടർനടപടി സ്വീകരിക്കും.

രണ്ട് ദിവസത്തിനുള്ളിൽ എംപാനലുകാരെ ഒഴുവാക്കുന്നത് സർവിസുകളെ ബാധിക്കാനിടയുണ്ടെന്നാണ് അധികൃതർ പറയുന്നത്. മലബാർ മേഖലയിലാണ് താൽക്കാലികക്കാർ ഏറെയും. ഇവരെ പിരിച്ചുവിടുന്നതോടെ ഏതാണ്ട് 2000 സ്ഥിരം കണ്ടക്ടർമാരെ ഇൗ ജില്ലകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റണം. കോടതിവിധി പ്രകാരം 4051 പേര്‍ക്കാണ് പുതിയതായി നിയമനം നല്‍കേണ്ടത്. ജോലിയില്‍ പ്രവേശിച്ചാലും ഇവര്‍ക്ക് പരിശീലനം നല്‍കിയ ശേഷമാകും ബസുകളിൽ നിയോഗിക്കുക.

താൽക്കാലിക ജീവനക്കാരെ ഒഴിവാക്കേണ്ടെന്ന നിലപാടാണ് മാനേജ്മെൻറിനുണ്ടായിരുന്നത്. ഇതിെൻറ അടിസ്ഥാനത്തിലാണ് സർക്കാറുമായി കൂടിയാലോചിച്ച് കോടതിയെ സമീപിച്ചത്. 10 വർഷത്തിൽ താഴെ സർവിസുള്ള 3700 ഒാളം പേരാണ് എംപാനൽ വിഭാഗത്തിൽ കണ്ടക്ടർമാരായി കെ.എസ്.ആർ.ടി.സിയിലുള്ളത്്. സ്ഥിരം ജീവനക്കാർ ഇല്ലാത്ത സാഹചര്യങ്ങളിലാണ് ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇവരുടേത് സ്ഥിരം തസ്തികയല്ല. താൽക്കാലികക്കാരെ പൂർണമായും ഒഴിവാക്കിയാലും റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാൻ മാത്രം സ്ഥിരം തസ്തികകൾ കെ.എസ്.ആർ.ടി.സിയിൽ ഇല്ലെന്നാണ് മാനേജ്മെൻറിെൻറ വിശദീകരണം.

അതേസമയം, നിലവിലെ റാങ്ക് പട്ടികയിലുള്ളവരിൽ 1400 പേരിൽ കൂടുതൽ ജോലിയിൽ പ്രവേശിക്കാനിടയില്ലെന്നാണ് മാനേജ്മെൻറിെൻറ വിലയിരുത്തൽ. വർഷങ്ങളായുള്ള പട്ടിക ആയതിനാല്‍ പലര്‍ക്കും മറ്റു ജോലികള്‍ കിട്ടിയിട്ടുണ്ട്. നിലവിെല സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിൽ കൂടുതൽ സ്ഥിരനിയമനം നടത്തുന്നതിലെ അധികഭാരവും മാനേജ്മെൻറിന് വെല്ലുവിളിയാണ്. എംപാനലുകാരെ പിരിച്ചുവിടാതെ തന്നെ പി.എസ്.സി നിയമനം നടത്തണമെന്നാണ് സംഘടനകളുടെ നിലപാട്. ഒാരോ മാസവും പെൻഷൻ പറ്റുന്ന ഒഴിവുകളിൽ പുതിയ നിയമനം നടത്തിയും പുതിയ ബസുകളിറക്കിയും തസ്തികകൾ വർധിപ്പിക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - M panel conductors- Kerala news
Next Story