സമരത്തിെൻറ അഞ്ചാം ദിനത്തിൽ എംപാനൽ കണ്ടക്ടർമാർ നിയമസഭ മാർച്ച്
text_fieldsതിരുവനന്തപുരം: പരാധീനതക്കും നിസ്സഹായതക്കും നടുവിൽ ഉപജീവനം ആവശ്യപ്പെട്ട്, കെ. എസ്.ആർ.ടി.സിയിൽനിന്ന് പുറത്താക്കപ്പെട്ട എംപാനൽ കണ്ടക്ടർമാർ നിയമസഭയിലേക്ക ് മാർച്ച് നടത്തി. ആവേശത്തിനപ്പുറം ഹൃദയം വിങ്ങിയുള്ള മുദ്രാവാക്യങ്ങളാൽ മുഖരിതമാ യിരുന്നു പ്രകടനം. മുൻ ഗതാഗതമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ ്തു.
കടത്തിൽ മുങ്ങിയ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാൻ തുടങ്ങിയതാണ് എംപാനൽ സംവിധാനം. എന്നാൽ, ഈ വിഭാഗത്തിൽപെട്ടവരെ ഇപ്പോൾ മാനേജ്മെൻറ് ശിക്ഷിക്കുകയാണ്. എംപാനൽ വിഭാഗമില്ലാതെ കെ.എസ്.ആർ.ടി.സിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. കെ.എസ്.ആർ.ടി.സിയുടെ മാനേജിങ് ഡയറക്ടർ പണിക്ക് പറ്റിയ ആളല്ല ടോമിൻ ജെ. തച്ചങ്കരിയെന്ന് തിരുവഞ്ചൂർ പറഞ്ഞു. സമരസമിതി നേതാക്കളായ എസ്.ഡി. ജോഷി, ദിനേശ് ബാബു എന്നിവർ സംസാരിച്ചു.
എംപാനലുകാരുടെ കാര്യത്തിൽ സർക്കാറിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് ഇവരുടെയെല്ലാം പ്രതീക്ഷ. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നേതാക്കളെല്ലാം സമരപ്പന്തലിൽ എത്തി െഎക്യദാർഢ്യമർപ്പിക്കുന്നുണ്ടെങ്കിലും പ്രാേയാഗിക തലത്തിൽ നടപടികളൊന്നും ഉണ്ടാകുന്നില്ല. അടിക്കടിയുണ്ടാകുന്ന കോടതി പരാമർശങ്ങൾ ഇവരുടെ പ്രതീക്ഷകളിൽ കരിനിഴൽ വീഴ്ത്തുന്നു. കഴിഞ്ഞ ദിവസം പന്തൽ സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.
ഡിപ്പോകളിൽനിന്ന് 10 വർഷം പൂർത്തിയായവരുടെ പേരുവിവരങ്ങൾ സമാഹരിച്ചതായും വിവരമുണ്ട്. അതേസമയം, പരാധീനതകളുടെ നടുവിലും സമരം ശക്തമായി മുന്നോട്ടുകൊണ്ടു പോകാനാണ് തീരുമാനം. ഭാരിച്ച ചെലവുകളാണ് പ്രതിദിനമുള്ളത്. ഇത് ബക്കറ്റ് പിരിവിലൂടെയടക്കം സമാഹരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.