കമിതാക്കൾ ജീവനൊടുക്കാൻ ശ്രമിച്ചു; പൊലീസ് ആശുപത്രിയിലാക്കി
text_fieldsഅമ്പലപ്പുഴ: ദിവസങ്ങൾക്കുമുമ്പ് കാണാതായ കമിതാക്കളെ വിഷം കഴിച്ചതിനെ തുടർന്ന് അമ്പലപ്പുഴ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തകഴി സ്വദേശിയായ 19കാരനും 16കാരിയുമാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ബുധനാഴ്ചയാണ് ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ ഓച്ചിറ പൊലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞു. തിങ്കളാഴ്ച പുലർച്ച 2.30ഓടെ പൊലീസ് അമ്പലപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. രാവിലെ പെൺകുട്ടി ഛർദിച്ചതിനെ തുടർന്ന് കാരണം അേന്വഷിച്ചപ്പോഴാണ് ശീതളപാനീയത്തിൽ എലിവിഷം ചേർത്ത് കുടിച്ചതായി അറിഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചു.
നാടുവിട്ടശേഷം ചെന്നൈ, സേലം എന്നിവിടങ്ങളിൽ ചുറ്റി. തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെ തൃശൂരിൽനിന്നാണ് എലിവിഷം വാങ്ങിയത്. ഞായറാഴ്ച രാവിലെ 11.30ഓടെ യുവാവിെൻറ സഹോദരൻ ജോലിചെയ്യുന്ന ഓച്ചിറയിലെ തട്ടുകടയിലെത്തി. വിവരം കടയുടമ ഓച്ചിറ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെയാണ് വിഷം കഴിച്ചത്. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിടുമെന്നും മെഡിക്കൽ പരിശോധനക്കുശേഷം നടപടി കൈക്കൊള്ളുമെന്നും അമ്പലപ്പുഴ എസ്.ഐ എം. രജീഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
