നഷ്ടത്തിൽ മുന്നിൽ കെ.എസ്.ആർ.ടി.സി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം 2018-19 വര്‍ഷത്തില്‍ 1222.06 കോടി രൂപയായി ഉയര്‍ന്നതായി കംപ്ട്രോളര്‍ ആൻഡ് ഓഡിറ്റര്‍ ജനറലിെൻറ റിപ്പോർട്ട്. 2014-15ല്‍ 536.37 കോടിയിൽ നിന്നാണ് ഇൗ കുതിച്ചുകയറ്റം. ഏറ്റവും നഷ്ടമുണ്ടാക്കിയത് കെ.എസ്.ആര്.ടി.സിയാണെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഊർജേതര മേഖലയില്‍ പ്രവര്‍ത്തനത്തിലുള്ള 117 കമ്പനികൾ, നാലു സ്റ്റാറ്റ്യൂട്ടറി കോര്‍പറേഷനുകൾ, പ്രവര്‍ത്തനരഹിതമായ 16 പൊതുമേഖല സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ 19,122.57 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കി. ഇതിൽ 53 പൊതുമേഖല സ്ഥാപനങ്ങള്‍ 574.49 കോടിയുടെ ലാഭവും 58 പൊതുമേഖല സ്ഥാപനങ്ങള്‍ 1796.55 കോടി രൂപയുടെ നഷ്ടവുമുണ്ടാക്കി.
ലാഭത്തിൽ മുന്നിൽ കെ.എസ്.എഫ്.ഇയാണ്. 2017-18 ൽ 144.41 കോടി. കെ.എം.എം.എൽ 2018-19ല്‍ 104.46 കോടിയും ബിവറേജസ് 2016-17ല്‍ 85.93 കോടിയും ലാഭം നേടി. കെ.എസ്.ആര്.ടി.സിയുടെ നഷ്ടം 1431.209 കോടിയാണ്. ടെക്സ്റ്റൈല്‍സ് കോര്പറേഷന് ലിമിറ്റഡിന് 53.17 കോടി, സിവില്‍ സപ്ലൈസ് 25.91 കോടി, ട്രാവന്‍കൂര്‍ ടൈറ്റാനിയം 23.63 കോടി എന്നിങ്ങനെയാണ് നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.